bajpai

ന്യൂഡൽഹി: രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വിവാദമായതിനിടെ, രാജീവ് ഗാന്ധിയെക്കുറിച്ച് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കിൽ താൻ ജീവിച്ചിരിപ്പുണ്ടാകില്ലെന്ന വാജ്‌പേയിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. 1985-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം, വാജ്‌പോയി പ്രതിപക്ഷത്തും. വാജ്‌പേയിക്ക് വൃക്ക സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ്, വാജ്‌പേയിയെ ഓഫീസിലേക്ക് വിളിച്ചു. തുടർന്ന് ആ സമയത്ത് അമേരിക്കയിലേക്ക് പോകാനിരുന്ന യു.എൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അവിടെ ചികിത്സ തേടണമെന്നും രാജീവ് പറഞ്ഞു. തുടർന്ന് യു.എൻ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂർത്തിയാക്കി മടങ്ങി.

ഉലേക് എൻ.പിയുടെ ദ അൺടോൾഡ് വാജ്‌പേയി: പൊളിറ്റീഷ്യൻ ആൻ പാരഡോക്സ് എന്ന പുസ്തകത്തിൽ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. 1990ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം മാദ്ധ്യമപ്രവർത്തകനായ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലായിരുന്നു വാജ്‌പേയിയുടെ ആദ്യം വെളിപ്പെടുത്തൽ നടത്തിയത്.