srichitra-home-
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ സർക്കാർ ശ്രീചിത്ര ഹോമിലെ വിദ്യാർത്ഥിനികൾക്ക് മന്ത്രി കെ.കെ.ശൈലജ മധുരം നൽകുന്നു

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ തിരുവനന്തപുരം ശ്രീചിത്ര ഹോമിൽ മിന്നുന്ന വിജയം. പരാധീനതകളോടും സങ്കളടങ്ങോടും പടവെട്ടിയാണ് ശ്രീചിത്രയിലെ മിടുമിടുക്കികൾ വിജയത്തിൽ മുത്തമിട്ടത്. ഹോമിൽ നിന്നു പരീക്ഷയെഴുതിയ 26 വിദ്യാർത്ഥികളിൽ 24 പേരും വിജയിച്ചു. ലിയ ജി. സണ്ണി, ലിച്ച വിൽഫ്രെഡ്, സ്റ്റീഫോ .പി എന്നിവർ മികച്ച വിജയം നേടി. ഫോർട്ട് മിഷൻ സ്‌കൂൾ, ഗവ. ഫോർട്ട് ഹൈസ്‌കൂൾ, എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിലാണ് ഈ വിദ്യാർത്ഥികൾ പഠിച്ചത്.


മന്ത്രി കെ.കെ. ശൈലജ ശ്രീചിത്ര ഹോം സന്ദർശിച്ച് വിദ്യാർത്ഥികളുടെ വിജയത്തിൽ സന്തോഷം പങ്കുവച്ചു. ഹോമുകളിലെ നല്ല ശ്രദ്ധയും പരിചരണവുമാണ് വിദ്യാർത്ഥികൾക്ക് ഈ നേട്ടം കൈവരിക്കാനായത്. പഠനത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളിൽ പ്രത്യേക ക്ലാസുകളും നൽകിയാണ് പഠന നിലവാരം ഉയർത്തിയത്. കുട്ടികളുടെ ഭാവിയിലെ വളർച്ചയ്ക്ക് ഈ വിജയം സഹായകരമാണ്. ഇത്തരം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ വനിത ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ളൊരു പദ്ധതിയാണ് തേജോമയ. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കഴിവുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഗുണമേന്മയുള്ള ഹോമിലേക്ക് മാറ്റിയാണ് തേജോമയ നടപ്പിലാക്കുന്നത്. പഠിക്കാൻ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാൻ സർക്കാർ തയ്യാറാണ്. അത്തരത്തിലുള്ളൊരു കുട്ടി എൽ.എൽ.ബി. കഴിഞ്ഞിട്ടുണ്ട്. ആ കുട്ടി ഐ.എ.എസ്. കോച്ചിംഗിന് പഠിക്കുകയാണ്. അതുപോലെ കഴിവുള്ള കുട്ടികൾക്ക് മെഡിസിനോ എഞ്ചിനിയറിംഗിനോ പോകാനുള്ള സാഹചര്യവും വകുപ്പൊരുക്കി വരുന്നു. കുട്ടികളുടെ ഭാവി ശോഭനമാകാൻ ഇതുപോലുള്ള വിജയത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശു വികസന ഡയറക്ടർ ഷീബ ജോർജ്, ശ്രീചിത്ര സൂപ്രണ്ട് ഉഷ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.