p-c-george

പൂഞ്ഞാർ: തോമാശ്ലീഹ വന്നില്ലായിരുന്നെങ്കിൽ തനിപ്പോ വല്ല കേശവൻ നായരും ആയേനെ എന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. ബി.ജെ.പിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് എം.എൽ.എയുടെ പ്രതികരണം. ‘നമ്മൾ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോൾ വല്ല കേശവൻ നായർ ആയിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായുള്ള അടുപ്പത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്കുള്ള പിന്തുണ പി.സി ജോർജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഷോൺ ജോർജ് ചെയർമാനായിരിക്കുന്ന പാർട്ടിയിൽ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്. എൻ.ഡി.എയോട് പാലാ സീറ്റ് ആവശ്യപ്പെട്ട് മത്സരരംഗത്ത് ഇറങ്ങാനാണ് തീരുമാനം. എൻ.ഡി.എ സമ്മതം മൂളിയാൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.