ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ട് ആക്രമിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർതന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയെന്ന് ബി.ജെ.പി ട്വിറ്ററിൽ ആരോപിച്ചു. ‘സിഖ് വിരുദ്ധ കലാപത്തിൽ പൗരന്മാരെ കൊന്നൊടുക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുവെന്ന് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. ഭാരത സർക്കാർ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർഅക്കൗണ്ടിൽ വന്ന ട്വീറ്റ്. ഈ കർമ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഡൽഹിയിലെ രാംലീല മെെതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.രാജീവ് ഗാന്ധി രാജ്യ സുരക്ഷയിൽ വീഴ്ച വരുത്തിയെന്നും, ഇന്ത്യൻ പ്രതിരോധ സേനകൾ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോദി കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥർ ദ്വീപിൽ സേവനം ചെയ്യുകയായിരുന്നു. "സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എൻ.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാൻ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നു"-മോദി പറഞ്ഞു. ഐ.എൻ.എസ് വിരാട് 10 ദിവസമാണ് ദ്വീപിൽ കാത്തു കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
It’s on record of Nanavati Commission that probed the 1984 anti-Sikh riots, the biggest genocide of India in which the government killed its own citizens, that instructions to kill came directly from the then PM Rajiv Gandhi’s office.
— BJP (@BJP4India) May 9, 2019
The country awaits justice for this karma. pic.twitter.com/UouJo7Pq75