ന്യൂഡൽഹി: പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാടിനെ പേഴ്സണൽ ടാക്സിയാക്കിയെന്ന് പ്രധാനമന്തി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജീവ് ഗാന്ധിയും കുടുംബവും ഐ.എൻ.എസ് വിരാടിൽ ലക്ഷദ്വീപിലേക്ക് വിനോദയാത്ര നടത്തിയെന്നായിരുന്നു ഡൽഹി രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദിയുടെ ആരോപണം.എന്നാൽ മോദിയുടെ വാദങ്ങൾ കള്ളമാണെന്ന് മുൻ വൈസ് അഡ്മിറൽ വിനോദ് പാസ്രിച്ച വെളിപ്പെടുത്തി. ഗാന്ധി കുടുംബം ഒൗദ്യോഗിക സന്ദർശനമായിരുന്നു നടത്തിയതെന്ന് അന്ന് ഐ.എൻ.എസ് വിരാടിലുണ്ടായിരുന്ന വിനോദ് പാസ്രിച്ച പറഞ്ഞു.
ഗാന്ധി കുടുംബത്തിനൊപ്പം വിദേശ സന്ദർശകരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുലും രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. അമിതാഭാ ബച്ചനും സോണിയാഗാന്ധിയുടെ കുടുംബവും കപ്പിലൽ ഉണ്ടായിരുന്നുലവെന്ന് മോദിയുടെ ആരോപണവും അദ്ദേഹം തള്ളിക്കലഞ്ഞു. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു സമാന രീതിയിൽ ഹോംഗ്കോംഗ് സന്ദർശന സമയത്ത് ജവഹർലാൽ നെഹ്റു അദ്ദേഹത്തിൻെറ മക്കളേയും പേരക്കുട്ടികളേയും ഒപ്പം കൂട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നുവെന്നും അവധി ആഘോഷം കഴിഞ്ഞ് രാജീവും കുടുംബവും തിരികെ വരും വരെ പത്ത് ദിവസം ഐ.എൻ.എസ് വിരാട് കാത്തു കിടന്നെന്നും മോദി ആരോപിച്ചിരുന്നു. നാവിക സേനാ ഉദ്യോഗസ്ഥരും ദ്വീപിൽ സേവനം ചെയ്തുവെന്നും മോദി റാലിയിൽ പറഞ്ഞിരുന്നു.