vvpat

ന്യൂഡൽഹി: വോട്ടെണ്ണുന്നതിനിടെ വോട്ടിംഗ് യന്ത്രവും തമ്മിൽ പൊരുത്തക്കേട് വരികയാണെങ്കിൽ വിവിപാറ്റിലെ ഫലമാകും അന്തിമമായി തിരഞ്ഞെടുക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പു ചട്ടത്തിലെ 56 ഡി (4) (ബി) , 60 വകുപ്പുകൾ പ്രകാരമാണു നട പടി. ഇതു സംബന്ധിച്ച നിർദേശങ്ങൾ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫി സർമാർക്കും അയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

ഇത് ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ വിവിപാറ്റ് ഉപയോഗിക്കുന്നത്. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിലാണ് വിവിപാറ്റ് ഉപയോഗിച്ചത്. വോട്ടിങ് യന്ത്രത്തിലെ (ഇ.വി.എം) കൺട്രോൺ യുണിറ്റിൽ കാണുന്ന ഫലവും വിവിപാറ്റ് യന്ത്രത്തിലെ വോട്ട് രസീതുകളുടെ എണ്ണവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ, വി വിപാറ്റ് യന്ത്രത്തിലെ രസീതുകൾ വീണ്ടും എണ്ണും. മുൻപുളള എണ്ണവുമായി പൊരുത്തപ്പെടുന്ന മുറയ്ക്ക് അതായിരിക്കും അന്തിമ ഫലമായി സ്വീകരിക്കുകയെന്ന് കമ്മിഷൻ വ്യക്തമാക്കി. ഇ.വി.എമ്മിലെയും വിവിപാറ്റിലെയും വോട്ടുകളുടെ എണ്ണം തമ്മിൽ ഒത്തുപോകാത്ത സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.