congress

ഹൈദരാബാദ്: സംസ്ഥാനത്തെ സ്‌കൂൾ പരീക്ഷകളുടെ ക്രമക്കേടുകൾക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ കോൺഗ്രസ് നേതാക്കന്മാർ തമ്മിൽ കൂട്ടത്തല്ല്. തെലങ്കാനയിലെ ചന്ദ്രശേഖർ റാവുവിന്റെ സർക്കാരിനെതിരായി പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന നടത്തിയ സമരത്തിന്റെ വേദിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവുമാണ് സമരവേദിയിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ട തർക്കത്തിൽ തമ്മിൽ തല്ലിയത്.

സമരവേദിയിൽ ഇരിപ്പിടത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെട്ട ഹനുമന്ത റാവുവും പ്രാദേശിക കോൺഗ്രസ് നേതാവായ നാഗേഷ് മുദിരാജും പിന്നീട് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തല്ലിനിടയിൽ നിലത്ത് വീണ് ഉരുണ്ട ഇവരെ മറ്റ് നേതാക്കൾ ഇടപെട്ട് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മുതിർന്ന കോൺഗ്രസ് നേതാവായ വി ഹനുമന്ത റാവു മുൻ കേന്ദ്ര മന്ത്രിയും ആന്ധ്രാപ്രദേശ് മുൻ പി.സി.സി പ്രസിഡന്റുമാണ്.

#WATCH Telangana: A scuffle broke out between Congress leaders V Hanumantha Rao and Nagesh Mudiraj during the protest by opposition parties today in Hyderabad against state govt over the issue of state board intermediate results. pic.twitter.com/lyUsD8ZDKU

— ANI (@ANI) May 11, 2019