news

1. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കും രൂക്ഷമാകുന്നു. ജോസ് കെ. മാണിയ്ക്കായി മാണി വിഭാഗം രംഗത്ത് എത്തിയതിന് പിന്നാലെ മറുപടിയുമായി പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതായി അറിയില്ല. ജില്ലാ പ്രസിഡന്റുമാര്‍ മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എല്ലാം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരു വിഭാഗത്തിന് മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം ആരും മുന്നോട്ട് വയ്ക്കുമെന്ന് കരുതുന്നില്ലെന്നും പ്രതികരണം

2. യു.ഡി.എഉ് നേതാക്കള്‍ക്ക് എതിരായ പ്രതിച്ഛായയിലെ ലേഖനത്തിന് എതിരെയും പി.ജെ ജോസഫിന്റെ വിമര്‍ശനം. ബാര്‍ക്കോഴ വിഷയത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിന്നെന്നും പ്രതികരണം. പുതിയ ചെയര്‍മാന്‍ ആരെന്ന് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ മാണി. നിലവില്‍ ഒരു നിര്‍ദ്ദേശവുമില്ലെന്നും പ്രതികരണം.

3. ജോസ് കെ മാണിയുമായി ഒരു വിഭാഗം നേതാക്കള്‍ ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ അധികാര വടംവലി വീണ്ടും രൂക്ഷമായത് ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണം എന്ന ആവശ്യവുമായി 9 ജില്ലാ പ്രിസഡന്റുമാര്‍ സി.എഫ് തോമസിനെ കണ്ടത്തിന് പിന്നാലെ. സി.എഫ് തോമസ് പാര്‍ട്ടി പാര്‍ലമെന്ററി നേതാവ് ആകണമെന്നും നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. പ്രശ്നം വഷളാക്കരുത് എന്ന് ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ട് സി.എഫ് തോമസ്

4. ഭീകരവാദിക്കള്‍ക്ക് എതിരെ നടപടി എടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ സൈന്യത്തിന് ആകില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, അവരെ നേരിടാന്‍ ജവാന്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണമോ എന്ന് പരിഹാസം

5. ഇന്ന് രാവിലെ ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റ് മുട്ടലില്‍ പരാമര്‍ശിച്ചാണ് മോദിയുടെ പ്രസ്താവന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും നരേന്ദ്രമോദിയുടെ വിമര്‍ശനം. അക്രമകാരികള്‍ക്ക് നേരെ സൈന്യം വെടി ഉതിര്‍ക്കുന്നതിന് എതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നു എന്നും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നരേന്ദ്രമോദി

6. ചൂര്‍ണിക്കര നിലംനികത്തല്‍ കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഭൂമി ഇടപാടിലെ ഇടനിലക്കാരനായ അബു ,ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഓഫീസിലെ ജീവനക്കാരനായ അരുണ്‍ കുമാര്‍ എന്നിവരെയാണ് പറവൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് . കേസില്‍ പൊലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണങ്ങള്‍ പുരോഗമിക്കുക ആണ്.

7. നിലം നികത്തല്‍ കേസില്‍ ഇടനിലക്കാരനായ അബുവിനു പുറമെ അരുണ്‍ കുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അബുവിന് വ്യാജ രേഖ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തത് താനാണെന്ന് അരുണ്‍കുമാര്‍ മൊഴി നല്‍കിയിരുന്നു . മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു, തുടര്‍ന്ന് അരുണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

8. ഇന്നലെ രാത്രിയോടെ പറവൂര്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി നിരസിച്ചു. തുടര്‍ന്നാണ് ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടത് . അതേസമയം മുഖ്യ പ്രതികളെ റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

9. സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തി ആക്കുന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച തയാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുമായി ചര്‍ച്ച നടത്തി. തപാല്‍ ബാലറ്റ്, സര്‍വീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നത് സംബന്ധിച്ചും വിശദമായി ചര്‍ച്ച നടന്നു. മെയ് 23ന് രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി

10. വോട്ടെണ്ണല്‍ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സംസഥാനത്തെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥര്‍ 15ന് കേരളത്തില്‍ എത്തും.

11. തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണല്‍ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, ജനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വോട്ടെണ്ണല്‍ പ്രക്രിയ കാണാനും മനസിലാക്കാനും ഇവിടെ സൗകര്യമുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പം ഐ.ജി ദിനേന്ദ്ര കശ്യപ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

12. നെയ്തലകാവില്‍ അമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തള്ളി തുറന്നതോടെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കമായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍ ജനാവലിയാണ് പൂര വിളംബര ചടങ്ങ് കാണാനായി തേക്കിന്‍കാട് മൈതാനിയില്‍ എത്തിയത്