കൊളംബോ: ശ്രീലങ്കയിൽ മുസ്ലിങ്ങൾക്കും പള്ളികൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ വരെ രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് മുസ്ലിം പള്ളികൾക്ക് നേരെയും മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായത്. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ആക്രമണങ്ങളെന്ന് പൊലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുൽ ഹമീദ് മുഹമ്മദ് ഹസ്മർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അതിനിടെ ചാവേര്‍ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മറ്റുചിലയിടങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി.