news

1. തൃശൂര്‍ നഗരത്തെ ആവേശ ലഹരിയില്‍ ആഴ്ത്തി തൃശൂര്‍ പൂരം കൊട്ടിക്കയറുന്നു. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളപ്പെരുക്കം ആവേശ കൊടുമുടിയില്‍ എത്തി. ശാരീരിക അസ്വസ്ഥതകള്‍ മറന്നാണ് വടക്കുംനാഥ സന്നിധിയില്‍ ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കുട്ടന്‍ മാരാര്‍ കൊട്ടിക്കയറുന്നത്

2. രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ തളര്‍ച്ച അനുഭവപ്പെട്ട് തലകറങ്ങി വീണതിനെ തുടര്‍ന്ന് പെരുവനം കുട്ടന്‍ മാരാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആണ് ഇലഞ്ഞിത്തറ മേളത്തിനായി എത്തിയത്. ആയിരക്കണക്കിന് ആസ്വാദകരാണ് മേളം കാണാന്‍ എത്തിയിരിക്കുന്നത്.

3. തെക്കേ ഗോപുരനടയില്‍ വര്‍ണക്കാഴ്ചകളുടെ കുടമാറ്റം പുരോഗമിക്കുന്നു. നാളെ പുലര്‍ച്ചെ ആണ് പൂരപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വെടിക്കെട്ട്. നാളെ ഉച്ചയോടെ തിരുവമ്പാടി, പാറമേക്കാവ്, ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം പൂര്‍ണമാവും.

4. ചൂര്‍ണിക്കരയില്‍ നിലം നികത്താനായി വ്യാജരേഖ നിര്‍മിച്ച ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ക്ലാര്‍ക്ക് അരുണ്‍ കുമാറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കേസിലെ പ്രധാന പ്രതി അബു ബീരാന് ഒപ്പമാണ് പൊലീസ് അരുണിനെയും കസ്റ്റഡിയില്‍ എടുത്തത്. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് വ്യാജരേഖ നിര്‍മിക്കാന്‍ സഹായിച്ചതിന് അരുണിനെ അറസ്റ്റ് ചെയ്തത്.

5. റവന്യൂ വകുപ്പ് സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണു താന്‍ വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ചതെന്നും ഇതിന് അപേക്ഷയുടെ രസീത് നമ്പരാണു റഫറന്‍സാക്കിയത് എന്നും അരുണ്‍ മൊഴി നല്‍കിയിരുന്നു. ചൂര്‍ണിക്കരയില്‍ മണ്ണിട്ട് നികത്തിയ 25 സെന്റ് വയല്‍ കരഭൂമിയായി മാറ്റാനാണ് അബു വ്യാജരേഖ നിര്‍മിച്ച് ഭൂ ഉടമയ്ക്കു നല്‍കിയത്. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അരുണ്‍

6. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്റെ താത്കാലിക ചുമതല പി.ജെ ജോസഫിന്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് വരെ പി.ജെ. ജോസഫ് സ്ഥാനത്ത് തുടരും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ ജോയി എബ്രഹാം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ആണ് പി.ജെ. ജോസഫ്. അതേസമയം, ചെയര്‍മാനേയും കക്ഷി നേതാവിനേയും തിരഞ്ഞെടുക്കുന്നതില്‍ തീരുമാനം വൈകില്ല എന്നും കെ.എം. മാണി അനുസ്മരണം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുമെന്നും പാര്‍ട്ടി അറിയിച്ചു

7. പുതിയ നീക്കം, ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ജോസ്.കെ മാണി, പി.ജെ ജോസഫ് തര്‍ക്കം രൂക്ഷമായതോടെ. ജോസ്. കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെന്ന ആവശ്യവുമായി ജില്ല പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ജോസ്.കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെ നിര്‍ദ്ദേശത്തെ കുറിച്ച് അറിയില്ലെന്നും ജില്ലാ പ്രസിഡന്റുമാര്‍ അല്ല തീരുമാനങ്ങള്‍ എടുക്കുന്നത് എന്നുമായിരുന്നു മാണി വിഭാഗത്തിന്റെ നീക്കത്തില്‍ പി.ജെ ജോസഫിന്റെ പ്രതികരണം. അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ല എന്ന് ജോസ്.കെ മാണി പ്രതികരിച്ചു

8. പ്രളയ ദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്ത് ഇറങ്ങി. സര്‍ക്കാര്‍ ശ്രമം നവകേരള നിര്‍മ്മാണത്തിന്. മതനിരപേക്ഷ മനസോടെ ആണ് പ്രളയത്തെ കേരളം നേരിട്ടത്. സൗഹൃദ പുനര്‍ നിര്‍മ്മാണമാണ് ലക്ഷ്യം എന്നും ജനീവയില്‍ നടക്കുന്ന യു.എന്നിന്റെ ലോക പുനര്‍മിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി.

9. രക്ഷാപ്രവര്‍ത്തനത്തിലെ മത്സ്യതൊഴിലാളികളുടെ സേവനത്തെയും ചടങ്ങില്‍ പിണറായി പ്രകീര്‍ത്തിച്ചു. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഉള്ള സമഗ്ര പദ്ധതി നടപ്പാക്കി വരികയാണ്. പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം എന്നും ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി. സമ്മേളനത്തിലെ മുഖ്യ പ്രാസംഗികരില്‍ ഒരാള്‍ ആണ് കേരള മുഖ്യമന്ത്രി

10. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വിജയ സാധ്യത എന്ന് യു.ഡി.എഫ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. അവസാന ആഴ്ചയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ എല്ലാ കുറവുകളും പരിഹരിച്ച് സജീവമായി. ഇടതു വിരുദ്ധ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി വിഭജിച്ചു. വിശ്വാസികളുടെ വോട്ടുകളും യു.ഡി.എഫിന് ലഭിച്ചെന്ന് വിലയിരുത്തല്‍

11. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ചും യു.ഡി.എഫ്. കള്ളവോട്ടില്‍ നടപടി എടുക്കുന്നതില്‍ ടിക്കാറാം മീണ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചു. കള്ളവോട്ട് ആര് ചെയ്താലും നടപടി എടുക്കണം. ടിക്കാറാം മീണയ്ക്ക് പൂര്‍ണ പിന്തുണയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

12. ബംഗാളിലെ മണ്ഡലത്തില്‍ പ്രചരണ പരിപാടിയ്ക്ക് അനുമതി നിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് എതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭയ മൂലമാണ് മമത ബാനര്‍ജി ബി.ജെ.പിക്ക് റാലി നടത്താന്‍ അനുമതി നല്‍കാതിരുന്നത്. ജയ് ശ്രീറം വിളിക്കള്‍ മുഴുങ്ങുന്ന എന്നെ ധൈര്യമുണ്ടെങ്കില്‍ കൊല്‍ക്കത്ത് വിടുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യട്ടെ എന്നും അമിത് ഷായുടെ വെല്ലുവിളി