periya-murder

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ രണ്ട് സി.പി.എം പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഹോസ്ദുർഗ് കോടതിയാണ് ജാമ്യം നൽകിയത്. 25000 രൂപ കെട്ടിവയ്‌ക്കാനും രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

തെളിവു നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. 201, 212 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിറുത്തി കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് ശരത്‌ ലാലിനെയും കൃപേഷിനെയും വെട്ടി കൊലപ്പെടുത്തിയത്.