എറണാകുളം: ചൂർണിക്കര വ്യാജരേഖ കേസിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഐ.ജി വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷിക്കാനും തീരുമാനമായി. വിജിലൻസിന്റെ എറണാകുളം റേഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.
ചൂർണിക്കര വയൽ നികത്തൽ മോഡലിൽ സംസ്ഥാനത്ത് നടക്കുന്ന ക്രമക്കേട് കണ്ടെത്താൻ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവും തണ്ണീർതടവും നികത്തിയോ എന്നും പരിശോധിക്കും. എസ്.പി. ഇ.കെ ബെെജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്..