curfew

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബധേർവയിൽ കന്നുകാലികളുമായി പോയ യുവാവനെ വെടിവച്ചുകൊന്നു. ആക്രമണത്തിന് പിന്നിൽ ഗോസംരക്ഷകർ ആണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭേദ്ബർ പൊലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.