pulwama-strike

ജമ്മു: റംസാൻ ദിനത്തിൽ ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തെ ജാഗ്രതാ നിർദ്ദേശം. ജമ്മു കശ്മീരിലെ ഇന്ത്യൻ സേനാ ബേസുകളിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നുളള ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. റംസാൻ ദിനത്തിലാണ് ആക്രമണം നടക്കാൻ സാധ്യയെന്നും റിപ്പോർട്ടിൽ പറയുന്നിണ്ട്.

ബാദർ യുദ്ധത്തിന്റെ വാർഷികവും റംസാൻ ദിനത്തിലാണ് വന്നുചേരുക. മുൻകാലങ്ങളിലും ഈ ദിവസമാണ് തീവ്രവാദികൾ ആക്രമണം നടത്താനായി തിരഞ്ഞെടുത്തിട്ടുളളത്. തന്റെ ശത്രുക്കൾക്കെതിരെ പ്രവാചകൻ മുഹമ്മദ് നബി നടത്തിയ യുദ്ധമാണ് ബാദർ യുദ്ധം.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പുൽവാമ ആക്രണത്തിന് പിന്നിൽ പ്രവർത്തിച്ച ജയ്ഷെ മുഹമ്മദ് തന്നെയാണ് വീണ്ടും ആക്രമിക്കുക എന്നും ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ സേന നടത്തിയ ഭീകര സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.