കോട്ടയം: ഒരു വിവാഹവാർത്തയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്തത്. വിവാഹ വാഗ്ദാനം നൽകി മകൻ ഉപേക്ഷിച്ച പെൺകുട്ടിയെ സ്വന്തം മകളായി കണ്ട് വിവാഹം നടത്തിക്കൊടുക്കുന്ന ഒരച്ഛൻ. മാത്രമല്ല തന്റെ സ്വത്തുക്കൾ ആ മകൾക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. സംഭവത്തിന്റെ ആരംഭം ഇങ്ങനെ: ആറു വർഷം മുമ്പ് തിരുനക്കര സ്വദേശി ഷാജിയുടെ മകൻ പ്ലസ്ടൂവിൽ പഠിക്കുന്ന സമയത്താണ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായത്.
പെൺവീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർക്കുകയും ചെയ്തു. ഇരുവരും പ്രണയിച്ചു ഒരു ദിവസം നാടുവിടുകയും ചെയ്തു. തുടർന്ന് പൊലീസ് അവരെ കണ്ടെത്തുകയും ഹാജരാക്കുകയും ചെയ്തു. എന്നാൽ പെൺവിട്ടുകാർക്ക് അവളെ വേണ്ടെന്ന് പറഞ്ഞു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് ഷാജിയും ഭാര്യയും പെൺകുട്ടിക്ക് വാക്കുകൊടുക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം മകനെ ഉപരിപഠനത്തിന് അയക്കുകയും അവിടെ വച്ച് അവൻ പുതിയ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇക്കാര്യം മനസിലാക്കിയ ഷാജി മകനെ ഗൽഫിലേക്ക് കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തിയ മകൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രായശ്ചിത്തമായി മകന് വേണ്ടിയുള്ള സ്വത്തുക്കൾ ആ പെൺകുട്ടിക്ക് എഴുതിനൽകുകയും ചെയ്തു. ഇക്കാര്യം സന്ധ്യ പല്ലവി എന്ന യുവതിയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു..... താലി കെട്ട് കണ്ണു നനയാതെ കാണാനായില്ല...
(സുഹൃത്തിന്റെ കൂടെ കൂട്ട് പോയതാണ് ഞാന്‍)
കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... ...
6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്... പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..
മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടിയെ. സ്വന്തം വീട്ടിലും നിര്‍ത്തി... എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടന്‍ അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞ വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു..
ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കള്‍. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ് ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.....
ഈ അച്ഛന്റെയും ,അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല... ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട്
നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്.