actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ജൂലായ് മൂന്നിന് ശേഷം ഹെെക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം,​ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാദ്ധ്യമങ്ങൾ മുഴുവൻ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ,​ സെലിബ്രിറ്റിയാകുമ്പോൾ മാദ്ധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു.

നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തതാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിചാരണയിൽ താൻ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സി.ബി.ഐ അന്വേഷണം വന്നാൽ വിചാരണ കൂടി നേരിടേണ്ടി വരില്ലെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. കേസ് സി.ബി.ഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

ഇതിനെതിരെ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നതാണ് ഡിവിഷൻ ബെഞ്ച് മാറ്റി വച്ചത്. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ജൂലായ് മൂന്നിന് ശേഷം ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയാണ് ദിലീപ്