ചൈനയിലെ പുരാവസ്തു ഗവേഷകർക്ക് അടുത്തിടെ പത്മാസനത്തിലിരുന്ന് ധ്യാനിക്കുന്ന ഒരു ബുദ്ധപ്രതിമ കിട്ടി. ബുദ്ധ പ്രതിമ സ്കാൻ ചെയ്തു നോക്കിയ ഗവേഷകർ കണ്ടത് ആരെയും ഞെട്ടിക്കുന്ന കാഴ്ച. സ്വയം മമ്മിയായി മാറിയ ഒരുബുദ്ധ സന്യാസിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ. പ്രചരിക്കുന്നത്. സ്കാൻ ചെയ്ത റിപ്പോർട്ടിൽ കണ്ടെത്തിയത് പ്രതിമയ്ക്കുള്ളിലെ അസ്ഥികൂടമാണ്. ചൈനയിലാണ് സംഭവം.
പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ് ആ മമ്മിയിൽ നിന്ന് അവർക്ക് ലഭിച്ചത്. ഒരു ധ്യാന വിദ്യാലയത്തിന്റെ ആത്മീയ നേതാവായിരുന്നു ബുദ്ധ ഭിക്ഷു. ചൈനയിലെ ചില ബുദ്ധസന്യാസിമാർ കഠിനമായ ധ്യാനത്തിലൂടെ സ്വയം ജീവൻ വെടിഞ്ഞ് 'മമ്മി'യാകാറുണ്ട്. പരമകാഷ്ഠ എന്ന് അറിയപ്പെടുന്ന ധ്യാനരീതി വളരെ കഠിനമേറിയ ഒന്നാണ്.
ഏകദേശം 1100 എഡിയിൽ ജീവിച്ചിരുന്ന സാങ് എന്ന ബുദ്ധസന്യാസിയുടെ മമ്മിയാണ് ലഭിച്ചതെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ധ്യാനവിദ്യാലയത്തിന്റെ അധിപനായിരുന്ന സാങ് പരമകാഷ്ഠ അനുഷ്ഠിച്ചാണ് മരണത്തെ പുൽകിയതെന്നാണ് വിശ്വാസം. വളരെ ചുരുക്കം ചിലർക്ക് മാത്രം ചെയ്യാൻ സാധിച്ചിരുന്ന ഒന്നായിരുന്നു പരമകാഷ്ഠ.
ആദ്യ ഘട്ടത്തിൽ പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കി ഫലങ്ങളും കശുവണ്ടിയും ബദാമും കഴിച്ച് ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കും. പിന്നീട് ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രം ഭക്ഷിക്കും. ഇതിനുപിന്നാലെയാണ് ഏറ്റവും കഠിനമായ ഘട്ടം. 'ഉറുഷി' മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് വിഷച്ചായയുണ്ടാക്കി കുടിക്കും. ഇതോടെ അതിശക്തമായ ഛർദ്ദിലും നിർജ്ജലീകരണവും സംഭവിക്കും. ശരീരം മരണശേഷം വേഗം വിഘടിച്ച് പോകാതിരിക്കാനും ഇത് സഹായിക്കും.
വർഷങ്ങളോളം ഈ അവസ്ഥയിൽ കഴിയുന്ന സന്യാസിയെ ഒടുവിൽ കയ്യിൽ ഒരു മണി നൽകി കല്ലറയിൽ അടയ്ക്കും. ഒപ്പം ശ്വസിക്കാനായി ചെറിയ ട്യൂബും. മരണംവരെ മണിമുഴക്കി പത്മാസനത്തിൽ സന്യാസി ധ്യാനനിമഗ്നാകും. മണിയുടെ ശബ്ദം കേൾക്കാതായാൽ മരണം സംഭവിച്ചുവെന്ന് ഉറപ്പിക്കും. സമാധിയായ സന്യാസിയെ കല്ലറയിൽ നിന്നെടുത്ത് മമ്മിയാക്കും.
ഈ പ്രതിമ 20 വർഷം മുൻപ് ചൈനയിൽ നിന്നും നെതർലൻഡിലേക്ക് കടത്തിയതാണെന്നാണ് പറയപ്പെടുന്നത്. പ്രതിമ തിരികെ വേണമെന്ന് കിഴക്കൻ ചൈനയിലെ ഭരണകൂടം നിരവധിത്തവണ ഡച്ച് കോടതിയിൽ ആവശ്യമുന്നയിച്ചെങ്കിലും തീർപ്പായില്ല. അതിനാൽ ഇത് ഏത് സ്ഥലത്തെയാണെന്നുള്ളതിൽ വ്യക്തതയില്ല.
2015 -ൽ ഈ പ്രതിമയിയ്ക്കുള്ളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ പുരാതനമായ ചൈനീസ് അക്ഷരങ്ങൾ അടങ്ങിയ അഴുകിയ വസ്തുക്കളാണ് കിട്ടിയത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് പത്മാസനത്തിൽ ഇരിക്കുന്ന ബുദ്ധഭിക്ഷുവിന്റെ രൂപം തെളിഞ്ഞു വന്നത്. ഈ പുതിയ കണ്ടുപിടുത്തതിന്റെ വെളിച്ചത്തിൽ സ്വയം മമ്മിയായ ഈ ഭിക്ഷുവിന്റെ ഭൗതികാവശിഷ്ടങ്ങൾക്കുമേൽ റേഡിയോ കാർബൺ ഡേറ്റിങ്ങ് അടക്കമുള്ള സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി പുരാവസ്തു ഗവേഷകരും, ടെക്സ്റ്റൈൽ അനലിസ്റ്റുകളും