modi

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിഞ്ജ ചടങ്ങളിലേയ്ക്ക് ബിംസ്റ്റെക്ക് രാഷ്ട്ര തലവന്മാർക്ക് ക്ഷണം. ഇന്ത്യ, ബെംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ചേരുന്നതാണ് ബിംസ്റ്റെക്ക്. ഇതിനുപുറമെ, ക്രിഗ്സ് റിപ്പബ്ലിക് (കിർഗിസ്ഥാൻ)​ പ്രസിഡന്റായ സൂറൺബെയ് ജീൻബെകോവ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗഥ് എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. യാത്രയിലായതിനാൽ ഇത്തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന സത്യപ്രതിഞ്ജ ചടങ്ങിൽ പങ്കെടുക്കില്ല. ഹസീനയ്ക്ക് പകരം ബംഗ്ലാദേശ് മന്ത്രി എ.കെ.എം മൊസമ്മൽ ഹക്ക് ചടങ്ങിൽ പങ്കെടുക്കും.

 രജനികാന്ത് പങ്കെടുക്കും

ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നടൻ രജനീകാന്ത് പങ്കെടുക്കും. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം രജനീകാന്ത് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,​ ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവർക്കൊപ്പമായിരിക്കും രജനീകാന്ത് പങ്കെടുക്കുക. അതേസമയം,​ നടനും മക്കൾ നീതിമയ്യം അദ്ധ്യക്ഷനുമായ കമലഹാസനും ക്ഷണം ലഭിച്ചെങ്കിലും കമലഹാസൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സത്യപ്രതി‌ജ്ഞ ചടങ്ങിൽ രജനികാന്തും

ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നടൻ രജനീകാന്ത് പങ്കെടുക്കും. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം രജനീകാന്ത് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,​ ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവർക്കൊപ്പമായിരിക്കും രജനീകാന്ത് പങ്കെടുക്കുക. അതേസമയം,​ നടനും മക്കൾ നീതിമയ്യം അദ്ധ്യക്ഷനുമായ കമലഹാസനും ക്ഷണം ലഭിച്ചെങ്കിലും കമലഹാസൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.