മലപ്പുറം: സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തന്നെ യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയ മണ്ഡലങ്ങളാണ് പൊന്നാനിയും മലപ്പുറവും. പോസ്റ്റൽ വോട്ടുകളുടെ തുടക്കത്തിൽ തന്നെ മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ പുലർത്തിയ മുൻതൂക്കം അവസാനം വരെയും തുടർന്നു. ആദ്യ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കവിഞ്ഞിരുന്നു. രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഒരുലക്ഷം പിന്നിട്ടു. കുഞ്ഞാലിക്കുട്ടി നേടിയ വോട്ടിന്റെ പകുതിയാണ് തുടക്കം മുതൽ ഇടതുസ്ഥാനാർത്ഥിയും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി സാനുനിവിന് ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഒഴിച്ചുനിർത്തിയാൽ ഇക്കാര്യത്തിൽ സംസ്ഥാനത്ത് തൊട്ടുപിന്നിൽ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. 5,87,983 വോട്ട് നേടിയപ്പോൾ ഇടതുസ്ഥാനാർത്ഥി വി.പി. സാനുവിന് 3,28,569 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ 82,023 വോട്ട് നേടി ശക്തി വർദ്ധിപ്പിച്ചു. എസ്.‌ഡി.പി.ഐ 19,082ഉും നോട്ട 4,456 വോട്ടും നേടി. ലീഗിന്റെ അതികായകൻ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്വപ്നം കണ്ടത്. 80 ശതമാനം വോട്ട് എണ്ണിയപ്പോൾ തന്നെ ലക്ഷ്യം കണ്ടു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിഞ്ഞിട്ടുണ്ട്.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനും പോസ്റ്റൽ വോട്ട് മുതൽ മുൻതൂക്കമുണ്ടായിരുന്നു. പത്ത് ശതമാനം വോട്ടെണ്ണിയപ്പോൾ തന്നെ ലീഡ് 15,000 പിന്നിട്ടു. വോട്ടെണ്ണി രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. 30,141 വോട്ട്.  17.93 ശതമാനം വോട്ട് എണ്ണിയപ്പോഴാണിത്. അമ്പത് ശതമാനം വോട്ട് എണ്ണിയപ്പോൾ തന്നെ ലീഗ് ലക്ഷ്യമിട്ട 75,000 വോട്ടിന്റെ ഭൂരിപക്ഷം തികഞ്ഞു. ഇടതുസ്വതന്ത്രൻ പി.വി. അൻവറിന്റെ രംഗപ്രവേശനത്തോടെ വാശിയേറിയ മത്സരം അരങ്ങേറിയ മണ്ഡലമാണ് പൊന്നാനി. ഇത്തവണ പൊന്നാനിയിൽ അട്ടിമറിയുണ്ടാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സി.പി.എം. സ്ഥിരമായി ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തിൽ സീറ്റിംഗ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീറിന് 25,410 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇത് പരമാവധി 75,000ത്തിലേക്ക് ഉയരുമെന്ന കണക്കൂകൂട്ടലിലായിരുന്നു ലീഗ്. ഇതെല്ലാം മറികടന്ന് 1,87,181വോട്ടിന്റെ ഭൂരിപക്ഷം നേടി ലീഗ് കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തി.