s-madhyam

പത്തനംതിട്ട: കാറിൽ കടത്തിക്കൊണ്ട് വന്ന 25 ലിറ്റർ വ്യാജ മദ്യവുമായി തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ വാലുപറമ്പിൽ താഴ്ച്ച വീട്ടിൽ ജോസഫിന്റെ മകൻ ജിജോയെ (35) എക്സൈസ് സംഘം പിടികൂടി. എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11.15ന് തിരുവല്ല കടപ്ര തിക്കപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ജിജോയ്ക്ക് വ്യാജ മദ്യം നൽകിയ കായംകുളം സ്വദേശി ഉദീഷിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഉദീഷ് നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. എക്‌സൈസ് ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസെറെൻമാരായ രാധാകൃഷ്ണൻ, ശശിധരൻ പിള്ള, സി.ഇ. ഓ മാരായ ബിനുരാജ്, പ്രവീൺ, സുഭാഷ്, അനന്ദ് കെ.എസ്, രാജീവ്. കെ, സജിമോൻ, രതീഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.