thechi

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ ഹൈക്കോടതി ഉത്തരവനുസരിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. പൂരത്തിന്റെ ഒരുക്കങ്ങൾ മാദ്ധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു കളക്ടർ. പതിവുപോലെ പൂരത്തിന് എഴുന്നള്ളിക്കുന്നതിന് ആനകൾക്ക് നിയന്ത്രണങ്ങളുണ്ടാകും. നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോൾ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ 11, 12, 13, 14 തീയതികളിൽ നഗരത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവല്ലിത്. ആനകൾക്കുള്ള പൊതുനിയന്ത്രണം പൂരത്തോടനുബന്ധിച്ച് പതിവുള്ളതാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തിൽ പ്രത്യേകം മറുപടി പറയാൻ കഴിയില്ല. അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. പാപ്പാന്മാരല്ലാത്തവർ ആനകളെ നിയന്ത്രിക്കുന്നത് കർശനമായി വിലക്കും.

സാമ്പിൾ വെടിക്കെട്ട് 11ന്

സാമ്പിൾ വെടിക്കെട്ട് 11ന് നടക്കും. പാറമേക്കാവിൽ വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെയും തിരുവമ്പാടിയിൽ ഏഴ് മുതൽ എട്ടര വരെയും നടക്കും. പ്രധാന വെടിക്കെട്ട് 14ന് പുലർച്ചെയാണ്. പാറമേക്കാവിന്റേത് മൂന്ന് മുതൽ ആറ് വരെയും തിരുവമ്പാടിയുടേത് മൂന്ന് മുതൽ അഞ്ച് വരെയുമായിരിക്കും. പകൽപ്പൂരത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് 14 ന് നടക്കും. പാറമേക്കാവിന്റേത് ഉച്ചയ്ക്ക് 11.30 മുതൽ രണ്ടുവരെയും തിരുവമ്പാടിയുടേത് 12.30 മുതൽ ഒന്നര വരെയുമാണ്. വെടിക്കോപ്പുകളുടെ സുരക്ഷയ്ക്കുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാൻ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും. 13, 14 തീയതികളിൽ തേക്കിൻകാട് മൈതാനത്തും സ്വരാജ് റൗണ്ടിലും ഡ്രോണുകൾ, ഹെലി കാം, ഹെലികോപ്റ്റർ, ലേസർ ലൈറ്റുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്..