' യൂണിയൻ ഭാരവാഹികളായ ആദിത്യ ചന്ദ്രനും അതുല്യയും പ്രിൻസിപ്പലുമാണ് എന്റെ മരണത്തിന് ഉത്തരവാദികൾ. എന്റെ ജീവിതവും സ്വപ്നങ്ങളും നശിപ്പിച്ച നിങ്ങളെ എന്റെ ആത്മാവ് പോലും വെറുതേവിടില്ല. പഠിക്കാൻ കഴിയാത്ത എന്റെ വേദന അദ്ധ്യാപകർ പോലും മനസിലാക്കാത്തതിനാൽ ഇനി ജീവിക്കാൻ കഴിയില്ല. അമ്മാ.... ഇവരെയൊന്നും വെറുതേ വിടരുതേ... ആർത്തവ നാളുകളിൽ പോലും സെക്രട്ടേറിയറ്റ് മാർച്ചിന്റെ പേരിൽ പൊരിവെയിലത്ത് കൂടി ഞാൻ നടന്നു. എന്റെ അവസ്ഥ പറഞ്ഞിട്ടും എസ്.എഫ്.ഐക്കാർ കേൾക്കാൻ തയ്യാറായില്ല. വീട്ടിലേക്ക് 3.30നുള്ള ബസിനായി ക്ലാസിൽ നിന്ന് ഇറങ്ങിയപ്പോൾ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഫിസിക്സ് ഇന്റേണൽ പരീക്ഷയുടെ തലേദിവസം നിർബന്ധിച്ച് ജാഥയ്ക്ക് കൊണ്ടുപോയതിനാൽ പഠിക്കാനും പിറ്റേന്ന് പരീക്ഷ എഴുതാനും കഴിഞ്ഞില്ല. ഭാന്തുപിടിച്ച അവസ്ഥയിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ല"...
- പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്