postal-vote

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേടിന് തെളിവായി പുറത്തുവന്ന വാട്ട്സ് ആപ്പ് വോയ്സ് സന്ദേശം അയച്ച പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാൻഡോയ്ക്കും പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ വീട്ടുവിലാസത്തിൽ ശേഖരിച്ച റിസർവ്വ് ബറ്റാലിയനിലെ വട്ടപ്പാറ സ്വദേശിയായ പൊലീസുകാരനും പണി കിട്ടും.

ക്രമക്കേടുകൾ സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ഇരുവരെയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന. വോയ്സ് സന്ദേശം നൽകാൻ പൊലീസുകാരനോട് നിർദേശിച്ച സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാക്കളുമുൾപ്പെടെയുള്ളവരുടെ പങ്കും സംഭവത്തിൽ അന്വേഷണ വിധേയമാകേണ്ടതാണ്. സംസ്ഥാന പൊലീസ് മേധാവി വിശദമായ അന്വേഷണത്തിന് ഉത്തരവിടാതെ റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത് ഭരണപക്ഷാഭിമുഖ്യമുള്ള സേനാംഗങ്ങളെ സംരക്ഷിക്കാനാണെന്നാണ് പ്രതിപക്ഷകക്ഷികളുൾപ്പെടെയുളളവരുടെ ആരോപണം.