തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരും ജയിലിൽ വാർഡർമാരും തമ്മിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരു സ്ഥാപന മേധാവികളും ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കണം. ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
2018 നവംബർ 11 ന് റിമാൻഡ് പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ തുടർന്നാണ് ഉത്തരവ്. പ്രതിയായ രോഗിയെ കൊണ്ടുപോകാൻ പൂജപ്പുര സ്‌പെഷ്യൽ സബ് ജയിലിലെ ജയിൽ വാർഡർമാരുടെ സേവനം ആവശ്യപ്പെട്ടിരുന്നു. മാനസികാരോഗ്യ ആശുപത്രിയിലെത്തിയ ജയിൽ ഉദ്യോഗസ്ഥർ രോഗിയുടെ ഡിസ്ചാർജ് കാർഡ് ആവശ്യപ്പെടുകയും തുടർന്ന് രോഗിയെ ഏറ്റുവാങ്ങുന്നതായി കാണിച്ച് എഴുതി നൽകാൻ ജയിൽ ഉദ്യോഗസ്ഥരോട് സ്റ്റാഫ് നഴ്‌സ് പറയുകയും ചെയ്തു. എന്നാൽ ഇക്കാര്യം വിസമ്മതിച്ച ജയിൽ ഉദ്യോഗസ്ഥർ നഴ്‌സിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തി ആശുപത്രി സൂപ്രണ്ടുമായി വിഷയം പറഞ്ഞുതീർത്ത് രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് കമ്മിഷൻ ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിലാണ് നടപടി.