തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ സാധാരണക്കാരന് കടന്നു ചെല്ലാൻ പറ്റാത്ത സ്ഥിതിയാണെന്നും മദ്യപിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെടുന്ന വി.ഐ.പികൾക്ക് ക്ലീൻ ചിറ്റുമാണെന്ന് ആരോപണം. പ്രഭാതസവാരിക്കിടെ വനിതാ ഐ.പി.എസ് ഓഫീസറുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ 48 മണിക്കൂറിനുള്ളിൽ അകത്താക്കിയ പൊലീസ് പക്ഷേ രണ്ട് തമിഴ‌്നാട് സ്വദേശികളെ തടഞ്ഞുനിറുത്തി മാല പൊട്ടിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെ തൊട്ടിട്ടില്ല. പ്രതികളുടെ വിലാസവും വാഹന നമ്പരും അറിഞ്ഞിട്ടും ഇവരെ പിടിക്കാൻ തിരുവല്ലം പൊലീസ് തയ്യാറാകുന്നില്ല. തിരുവല്ലം സ്റ്റേഷൻ പരിധിയിൽ അക്രമവും മോഷണവും പെരുകിയിട്ടും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം. സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകാറില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു പ്രതി ക്രൂര മർദ്ദനം സഹിക്കാനാകാതെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്.  പിന്നാലെയെത്തിയ പൊലീസ് പ്രതിയെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ വച്ച് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട്  തടയാനെത്തിയ ഭാര്യയെ കാൽമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചു.  സംഭവം പൊലീസ് രഹസ്യമാക്കി വയ്ക്കുകയായിരുന്നെങ്കിലും നാട്ടുകാർ മൊബൈലിൽ ഇത് പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.  ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ളവ പിടികൂടിയാൽ കേസ് ഒതുക്കി തീർക്കാനാണ് ഇവർക്ക് താത്പര്യമെന്നും പരാതിയുണ്ട്.  മാസങ്ങൾക്ക് മുമ്പ് കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ കാറിൽ മദ്യലഹരിയിലെത്തിയവർ കേരളകൗമുദിയിലെ സർക്കുലേഷൻ വിഭാഗത്തിലെ രണ്ടു യുവാക്കളെ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.  എന്നാൽ ഫോർട്ട് എ.സിയുടെ നിർദ്ദേശപ്രകാരം മദ്യലഹരിയിൽ അപകടമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കാതെ വാഹനം വിട്ടുകൊടുത്തതായും ആരോപണമുണ്ട്.  ഗുരുതര പരിക്കേറ്റ യുവാക്കളുടെ പരാതിയിന്മേൽ കേസെടുത്തിട്ടുമില്ല. സാധാരണക്കാരന് നീതി നിഷേധിക്കുന്ന നിലപാടാണ് തിരുവല്ലം പൊലീസിന്റെ ഭാഗത്തുനിന്നുള്ളതെന്നും വാഹന പരിശോധനയുടെ പേരിൽ യാത്രക്കാരെ സ്ഥിരം ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിയുണ്ട്.