ലേഖകൻ
ആലുവ: കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമ്മാണത്തിന് മുന്നോടിയായി ജൂൺ എട്ടുമുതൽ ബസുകൾ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്ന് സർവീസ് നടത്തും. ഇവ ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിലെത്തി യാത്രികരെ കയറ്റും.
സർവീസ് സുഗമമായി കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് കെട്ടിടം പൂർണമായി പൊളിക്കും.
പറവൂർ, അങ്കമാലി, പെരുമ്പാവൂർ, എറണാകുളം എന്നീ സ്ഥലങ്ങളിൽ യാത്ര തീരുന്ന ബസുകൾ അതാത് ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങാൻ നിശ്ചയിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതിനാലാണ് എല്ലാ സർവീസുകളും പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് തുടങ്ങാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
പുതിയമാറ്റം
●സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാരംഭിക്കുന്ന സർവ്വീസുകൾ യാത്രക്കാർക്കായി ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന് മുൻപിലൂടെ കടന്നു പോകും. ബസ് സ്റ്റാന്റ് മാറ്റിയതിന് ശേഷം കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പൂർണമായും പൊളിച്ചു നീക്കും. കെട്ടിടം പൊളിക്കുന്നതിനെ സംബന്ധിച്ചും സർവീസ് നടത്തിപ്പിനെ കുറിച്ചും നേരത്തെ ആലുവയിൽ യോഗം ചേർന്നിരുന്നു.. പറവൂർ, അങ്കമാലി, പെരുമ്പാവൂർ, എറണാകുളം എന്നീ സ്ഥലങ്ങളിൽ യാത്ര തീരുന്ന ബസുകൾ അതാത് ഡിപ്പോകളിൽ നിന്ന് ആരംഭിക്കാനാണ് അന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വ്യാപകമായി എതിർപ്പ് ഉയർന്നതോടെയാണ് സർവീസുകൾ പൂർണ്ണമായും ആലുവ കേന്ദ്രീകരിച്ച് നടത്തുവാൻ തീരുമാനമായി .
അഞ്ച് കോടി 90 ലക്ഷം രൂപ ചെലവ്
35,000 ചതുരശ്ര അടിയിൽ പുതിയ ടെർമിനൽ സ്ഥാപിക്കുന്നു.