nipah

കൊച്ചി:എറണാകുളം ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ വിവിധ വകുപ്പുകൾ യോജിച്ചു മുൻകരുതൽ ജോലികൾ ഉൗർജിതമാക്കി. വിവിധ വകുപ്പുകളുടെ നിപ പ്രതിരോധം ജില്ലാ കൺട്രോൾ റൂം വഴിയായിരിക്കണമെന്ന് ഇന്നലെ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു.

യോഗത്തിലെ തീരുമാനങ്ങൾ

ഇതരസംസ്ഥാന തൊഴിലാളികളിലും നിരീക്ഷണം

ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തൊഴിൽ വകുപ്പ് നിരീക്ഷണം ശക്തമാക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവരുടെ ക്യാമ്പുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും. അവരുടെ ഭാഷയിൽ ബോധവത്കരണ പോസ്റ്ററുകൾ പ്രദർശിപ്പിക്കും.