sabarimala

കൊച്ചി: ശബരിമല മേൽശാന്തിയായി ബ്രാഹ്മണൻ മതിയെന്ന് ഇക്കൊല്ലവും തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്നതാണ് നിയമനത്തിന്റെ പ്രധാന വ്യവസ്ഥ.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഒരു നിയമനത്തിനും ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവും 2014ലെ സംസ്ഥാന സർക്കാർ ഉത്തരവും നിലനിൽക്കെയാണ് ബോർഡ് പഴയ വ്യവസ്ഥ ആവർത്തിക്കുന്നത്.

2002ലാണ് ദേവസ്വം നിയമനങ്ങളിൽ ജാതിപരിഗണന പാടില്ലെന്ന് പറവൂർ രാകേഷ് തന്ത്രിയുടെ കേസിൽ സുപ്രീംകോടതി വിധിയുണ്ടായത്. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല ഒഴികെ മറ്റ് ക്ഷേത്രങ്ങളിൽ ജാതി വ്യവസ്ഥ ഒഴിവാക്കി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചശേഷം ജാതിപരിഗണനയില്ലാതെയാണ് ഇപ്പോൾ ദേവസ്വം ബോർഡുകളിലെ നിയമനങ്ങളെല്ലാം.

രണ്ടുവർഷം മുമ്പ് പട്ടികജാതിക്കാർ ഉൾപ്പെടെയുള്ളവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരായി നിയമിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

സ്ഥിരനിയമനമല്ലെന്ന പഴുത്

ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തി നിയമനം ഒരു വർഷത്തേക്കാണ്. സ്ഥിരനിയമനമല്ലാത്തതിനാൽ ഇത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ വരില്ല. ആ പഴുത് മുതലെടുത്താണ് ബോർഡ് പഴയ നിലപാട് തുടരുന്നത്.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങളിൽ നിലവിലുള്ള സമ്പ്രദായം തുടർന്നെന്നേയുള്ളൂ. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും.

എ. പത്മകുമാർ

പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്