കണ്ണൂർ: കഴിഞ്ഞ ആറു മാസം കൊണ്ട് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർത്തിക്കൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വികസന കുതിപ്പിലേക്ക് നീങ്ങുന്നു. അതേ സമയം വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയാത്തത് പ്രധാന ന്യൂനതയായി അവശേഷിക്കുന്നു. 2018 ഡിസംബർ 9 ന് പ്രവർത്തനം ആരംഭിച്ച എയർപോർട്ട് വഴി അതേ മാസം 31269 യാത്രക്കാർ യാത്ര ചെയ്തു. ഇന്റർനാഷണൽ യാത്രക്കാർ 15260 ഉം പ്രാദേശിക ആഭ്യന്തര യാത്രക്കാർ 16009 ഉം ആയിരുന്നു.എന്നാൽ ഇതിൽ മേയ് കഴിയുന്നതോടെ 30 ശതമാനത്തിന്റെ വർദ്ധനയുണ്ടായി.
ആകെ ഫ്‌ളൈറ്റ് മൂവ്മെന്റുകൾ ഇരട്ടിയായി വർദ്ധിച്ചു. മിലിട്ടറി, ട്രെയിനിംഗ് ഫ്‌ളൈറ്റ് മൂവ് മെന്റുകൾ ഒഴിച്ച് നിറുത്തിയാൽ ആകെ 227 ഫ്‌ളൈറ്റ് മൂവ്മെന്റുകൾ ഉണ്ടായി. തുടർന്ന് ഫെബ്രുവരി മാസത്തിൽ ഗൾഫ് സർവീസുകൾ വർദ്ധിച്ചു . ആഭ്യന്തര മൂവ്മെന്റുകൾ മാത്രം 480 എണ്ണമായി കൂടി. ആകെ മൂവ്മെന്റുകൾ 593.ആകെ യാത്രക്കാർ 58353 ആയി വർദ്ധിച്ചു. മാർച്ചിൽ മൊത്തം യാത്രക്കാർ 83572 ആയി ഉയർന്നു ..
മാർച്ചിൽ ആകെ നടന്ന ഫ്‌ളൈറ്റ് മൂവ്മെന്റുകൾ 838 ആയി വർദ്ധിച്ചു. ആകെ യാത്രക്കാരിൽ 36458 പേർ ആഭ്യന്തര യാത്രികരും 47411 പേർ ഇന്റർനാഷണൽ യാത്രികരും ആയിരുന്നു. ഏപ്രിലിൽ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായി 141426 യാത്രക്കാർ കണ്ണൂർ എയർപോട്ട് വഴി യാത്ര ചെയ്തു . അതായതു മുൻ മാസത്തിൽ നിന്ന് ഇരട്ടിയോടടുത്ത് വളർച്ച . വ്യോമയാന മേഖല ഇന്ത്യയിൽ കൃത്യമായി വളർച്ച നേടുന്നില്ല എന്ന് ആരോപണം നേരിടുന്ന സമയത്താണ് ഈ നേട്ടം കണ്ണൂർ സ്വന്തമാക്കിയത് .
ഈ കാലയളവിൽ ആകെ സർവീസുകൾ 1250 ആയി ഉയർന്നു . 366 ഇന്റർനാഷണൽ ഫ്‌ളൈറ്റ് മൂവ്മെന്റുകൾ ആഭ്യന്തരം ആവട്ടെ 884 ഉം. ഇന്റർനാഷണൽ യാത്രികർ 60336 പേരും ആഭ്യന്തര യാത്രികർ 81090 ഉം ആയിരുന്നു. മെയ് മാസം അന്തരാഷ്ട്ര യാത്രക്കാർ ആകെ 61485 . അതിൽ കണ്ണൂരിൽ നിന്ന് പുറപ്പെട്ടവർ 28966 ഉം കണ്ണൂരിലേക്ക് വന്നു ചേർന്നവർ 32519 ഉം ആണ് . ആഭ്യന്തര യാത്രക്കാർ ആകെ 86248 കണ്ണൂരിൽ നിന്ന് പുറപ്പെട്ടവർ 41912 ഉം എത്തിച്ചേർന്നവർ 44336 ഉം കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തു ആകമാനം ഉള്ള ആഭ്യന്തര യാത്രകൾ വർദ്ധിക്കുന്നതായാണ്. മേയിൽ ആകെ 384 ഇന്റർനാഷണൽ ഫ്‌ലൈറ്റ് മൂവ്മെന്റുകൾ ഉണ്ടായി , 956 ആഭ്യന്തര മൂവ്മെന്റുകളും .
ലാഭത്തിലാകാൻ കാർഗോ കോപ്ള്ക്സ് വരണം
യാത്രക്കാരിൽ നിന്നുള്ള വരുമാനവും പാർക്കിംഗ് വരുമാനവും മറ്റു ചില്ലറ വരുമാനങ്ങളും മാത്രമാണ് ഇപ്പോൾ എയർപോർട്ടിന് ലഭിക്കുന്നത്. ഉഡാൻ പോളിസി പ്രകാരം പല വിമാനങ്ങൾ എയർപോർട്ട് ഉപയോഗിക്കുന്നതിനാൽ അതും ലാഭത്തിലേക്കു നീങ്ങാൻ തടസ്സമായി വന്നേക്കാം. എങ്കിൽ തന്നെയും ദ്രുത ഗതിയിൽ പൂർത്തിയാകുന്ന കാർഗോ കോംപ്ലക്‌സ് നിർമ്മാണം പൂർത്തിയാകുന്നതോടെ കയറ്റു മതി ഇറക്കുമതി വരുമാനവും കൂടുതൽ യാത്രക്കാർ എത്തുന്നതോടെ ടൂറിസം മേഖലയിലും യാത്ര മേഖലയിലും കൂടി വരുമാന വർദ്ധന വന്നു ചേരും. ഡേ ഹോട്ടൽ , ബഡ്ജറ്റ് ഹോട്ടൽ ,സ്റ്റാർ ഹോട്ടൽ , അമ്യൂസ്‌മെന്റ് പാർക്കുകൾ , ഡ്യൂട്ടി ഫ്രീ എന്നിവയും ഉടനെ പ്രവർത്തന സജ്ജമാകുന്നതോടെ വലിയ മുന്നേറ്റം എയർപോർട്ടിനുണ്ടാകും..