തലയോലപ്പറമ്പ്: പതിനേഴുകാരിയായ വിദ്യാർഥിനിയെ സ്‌കൂളിലേയ്ക്ക് പോകുന്നതിനിടയിൽ തടഞ്ഞു നിറുത്തി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം പിറവത്തൂർ സ്വദേശി ധനീഷിനെയാണ് (26) അറസ്റ്റു ചെയ്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തലയോലപ്പറമ്പിൽ വാഷിംഗ് മെഷിൻ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു ജോലി ചെയ്തുവരുന്ന ഇയാൾ ഇന്നലെ രാവിലെ പെൺകുട്ടിയെ തടഞ്ഞു നിറുത്തി ശല്യം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഏതാനും മാസം മുമ്പ് ഇതേ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയതിന് ധനേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.