കോട്ടയം: പകർച്ച വ്യാധി ചികിത്സയ്ക്കുളള സർക്കാർ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നടന്ന ശില്പശാല ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഉദ്ഘാടനം ചെയ്തു.
13 രോഗങ്ങളുടെ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ടേബിൾ ടോപ്പ് മാതൃകയിലുള്ള മാർഗനിർദ്ദേശങ്ങൾ കളക്ടർ ചടങ്ങിൽ പ്രകാശനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. ഡെങ്കിപ്പനി, എലിപ്പനി, നിപ, മസ്തിഷ്‌ക ജ്വരം എന്നീ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച നിർദ്ദേശങ്ങൾ ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ് അവതരിപ്പിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.കെ. ആർ രാജൻ, ഡോ.ടി.അനിതകുമാരി, ഡോ. പി. എൻ വിദ്യാധരൻ, ജില്ലാ ടി. ബി. ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡോ. ഹരീഷ് കുമാർ, ഡോ. പ്രവീൺ, ഡോ. സിറിയക്, ഡോ. ഷാജി കെ തോമസ്, ഡോ. കെ.ജി. സുരേഷ്, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീകുമാർ എസ് എന്നിവർ സംസാരിച്ചു.
ജില്ലാ ആശുപത്രി കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. സിന്ധു ജി നായർ, ന്യൂറോളജിസ്റ്റ് ഡോ.രാജീ കൃഷ്ണ, ഡോ. വിനോദ് പിള്ള, ശിശുരോഗ വിദഗ്ദ്ധൻ ഡോ. ഡി. ബാലചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. വിവിധ സ്വകാര്യ ആശുപത്രികളിലെ നൂറോളം ഡോക്ടർമാർ പങ്കെടുത്തു.