കോട്ടയം: കാലവർഷം കനിഞ്ഞില്ല, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് താഴുന്നു. ജലനിരപ്പ് ഇനിയും താഴ്ന്നാൽ തേക്കടിയിലെ ബോട്ട് സവാരി നിർത്തിവയ്ക്കേണ്ടിവരും. ഇന്നലത്തെ കണക്ക് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 112.05 അടിയാണ്. ഇത് 108 അടിയായി കുറഞ്ഞാൽ ബോട്ട് സവാരി പ്രതിസന്ധിയിലാകും. ഇത്തരം സാഹര്യങ്ങളിൽ വനംവകുപ്പ് താൽക്കാലികമായി ബോട്ട് ജെട്ടി നിർമ്മിക്കുക പതിവാണ് .
എന്നാൽ, കഴിഞ്ഞ വർഷം ജലനിരപ്പ് താഴന്നപ്പോൾ ഇതിന് വനം വകുപ്പ് തയ്യാറായിരുന്നില്ല.വനം വകുപ്പിൻെറയും കെ.ടിഡി.സി.യുടെയും ബോട്ടുകളാണ് തേക്കടി തടാകത്തിലൂടെ ഉല്ലാസ യാത്ര നടത്തുന്നത്. പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കുമളിക്ക് ബോട്ട് യാത്ര കൂടി നിർത്തി വയ്ക്കേണ്ടിവന്നാൽ അത് ഏറെ പ്രതിസന്ധിക്ക് ഇടയാക്കും.