icc-

സതാംപ്ടൺ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 228 റൺസ് എന്ന ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പൊരുതുന്നു. 32 ഓവറിൽ മൂന്നു വിക്കറ്റിന് 140 എന്ന നിലയിലാണ് ഇന്ത്യ. 84 റൺസുമായി രോഹിത് ശർ‌മ്മയും ധോണിയുമാണ് ക്രീസിൽ. 26 റൺസ് നേടി കെ.എൽ രാഹുലാണ് അവസാനമായി പുറത്തായത്. ​ എട്ട് റൺസ് നേടിയ ശിഖർ ധവാനും 18 റൺസ് നേടിയ ക്യാപ്ടൻ കോഹ്ലിയും നേരത്തെ പുറത്തായിരുന്നു.

ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തുടക്കം മുതൽ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ നേടാനായത് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ്. 34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറർ.

ക്യാപ്റ്റൻ ഡൂ പ്ലെസി 54 പന്തിൽ നിന്ന് 38 ഉം ഡേവിഡ് മില്ലർ 40 പന്തിൽ നിന്ന് 31 ഉം ഫെഹ്​ലുക്വായോ 61 പന്തിൽ നിന്ന് 34 ഉം വാൻ ഡെർ ഡുസ്സെൻ 37 പന്തിൽ നിന്ന് 22 ഉം റൺസെടുത്തു.

പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്. എന്നാൽ, പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.