കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തി. രാവിലെ പത്തരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ടത്. ഉപദേവതമാരെ തൊഴുത് ചുറ്റമ്പല പ്രദക്ഷണം തടത്തിയ പ്രധാനമന്ത്രി താമരപ്പൂ കൊണ്ട് തുലഭാരവും നടത്തിയാണ് മടങ്ങിയത്. മുഴുക്കാപ്പ് കളഭം, അഹസ് അടക്കം ഏഴ് വഴിപാടുകൾ അദ്ദേഹം നടത്തി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് മടങ്ങിയത്. ബി.ജെ.പി സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരു
ക്ഷേത്രദർശനം കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ സന്ദർശനനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ എത്തിയത്. ഗവർണറും ബി.ജെ.പി. നേതാക്കളും അടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അൽപ സമയം വിശ്രമിച്ച ശേഷം പത്ത് മണിയോടെ ക്ഷേത്രത്തിലെത്തി. രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്താൻ 112 കിലോ താമരപ്പൂക്കളാണ് എത്തിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ ടി.വി അനുപമ ഫോട്ടോ: റാഫി എം.ദേവസി