modi

തൃശൂർ: തന്റെ ഗുരുവായൂർ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സംസാരിച്ചു. ഗുരുവായൂരപ്പന്റെ പവിത്ര ഭൂമിയിൽ എത്തിച്ചേരാനായ താൻ ഭാഗ്യവാനാണെന്നും അതിൽ തനിക് കേരളത്തിലെ ജനങ്ങളോട് നാണിയയുണ്ടെന്നും മോദി പറഞ്ഞു. പരാജയപ്പെട്ടാലും കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അഹോരാത്രം ജോലി ചെയ്യുമെന്നും, തിരഞ്ഞെടുപ്പ് സർവേ നടത്തുന്നവരുടെ നിഗമനങ്ങൾ തെറ്റി പോയെന്നും മോദി പറഞ്ഞു. അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെന്ന നിലയിൽ എക്കാലവും ത്നങ്ങളുടെ ജോലി ചെയ്യുന്നവരാണ് ബി.ജെ.പി പ്രവർത്തകർ എന്നും മോദി പറഞ്ഞു. നിപ രോഗബാധയെക്കുറിച്ച് ഭീതി വേണ്ടെന്നും കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പമുണ്ടെനും മോദി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്

'ഭാരത് മാതാ കീ ജയ്. ദീർഘനാളിന് ശേഷം ബി.ജെ.പി. നേതാവ് ഒ.രാജഗോപാലുമായി വീണ്ടും സന്ധികാൻ തനിക്ക് സാധിച്ചു. 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ'(മലയാളത്തിൽ). ഭൂമിയിലെ വൈകുണ്ഠം അല്ലെങ്കിൽ ഭൂമിയിലെ സ്വർഗമായ ഈ കേരളത്തിലേക്ക് വരാൻ സാധിച്ചത് അങ്ങേയറ്റം മികച്ച അനുഭൂതി എനിക്ക് നൽകുന്നു. ഗുരുവായൂരപ്പൻ ഇരിക്കുന്ന ഈ പവിത്ര ഭൂമിയിൽ എത്തിച്ചേറാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഭഗവാന് പൂജ ചെയ്യാനും എനിക്ക് സാധിച്ചു. അതിലും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അതെനിക്ക് ഉത്സാഹവും ഊർജവും തരുന്നു. മുന്നോട്ട് പോകാൻ പ്രേരണ തരുന്നു.'

'ഭഗവാൻ കൃഷ്ണൻ ജനിച്ച സ്ഥലത്തുനിന്നും വരുന്ന തനിക്ക് ഇവിടെയെത്തുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാരവാഹികൾ, ഭാരത ജനത പാർട്ടിയുടെ പ്രവർത്തകരും നേതാക്കളും ആയിട്ടുള്ളവർ, ഈ രാജ്യത്തെ പ്രബുദ്ധരായ പൗരന്മാർ, എന്നിവർക്കൊക്കെ ഞാൻ എന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മാത്രമല്ല ഈ അടുത്ത് നടന്ന ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ഈ ഗുരുവായൂരപ്പന്റെ മണ്ണിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഈശ്വര രൂപമായിട്ടുള്ള ഈ രാജ്യത്തെ ജനത തിരഞ്ഞെടുപ്പിൽ ഒരു നിർണായക തീരുമാനം എടുത്തു. നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പണ്ഡിതന്മാർക്ക് അതിന്റെ പരിണിതഫലം കണക്കാക്കാൻ ആയില്ല.'

'തിരഞ്ഞെടുപ്പ് സർവേ നടത്തുന്നവർക്ക് വിധി എങ്ങനെയാകുമെന്ന് മുൻകൂട്ടി പ്രവചിക്കാനും സാധിച്ചില്ല. ഭാരതീയ ജനത പാർട്ടിയെ ഉജ്വല വിജയത്തിലേക്ക് എത്തിച്ച ഈ നാട്ടിലെ ഈശ്വര തുല്യരായ ജനങ്ങളെ ഞാൻ വീണ്ടും നമിക്കുന്നു. കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ പറ്റിയിട്ടില്ലെന്നാകും രാഷ്ട്രീയ പണ്ഡിതർ പറയുന്നത്. അപ്പോഴും ഞാൻ തിരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിച്ചതിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. മോദി ഇത് എന്ത് വിചാരിച്ചാണ് എന്നാകും അവർ ചിന്തിക്കുന്നത്. ഞാൻ ഒന്ന് പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പല തരത്തിലുള സംസാരങ്ങളും ഉണ്ടാകാം. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത 125 കോടി ജനങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തവരും, ബി.ജെ.പി. അധികാരത്തിൽ വരാൻ പാടില്ല എന്ന് ആഗ്രഹിച്ചവരും ഉണ്ടായിരിക്കാം. എന്നാൽ ഇരുകൂട്ടരേയും ഒരുമിച്ച് കൊണ്ട് വരിക എന്നതാണ് ഈ സർക്കാരിന്റെ ലക്‌ഷ്യം.'

'ബി.ജെ.പിയുടെ പ്രവർത്തകർ തിരഞ്ഞെടുപ്പ് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്നവരല്ല. വർഷത്തിലെ 365 ദിവസവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് അത് ഈശ്വര സേവനമാണ് എന്ന് കരുതുന്നവരാണ് ബി.ജെ.പിക്കാർ. അത് കൊണ്ട് സർക്കാർ രൂപീകരണം മാത്രമല്ല ഞങ്ങളുടെ ലക്‌ഷ്യം. അതിനുമപ്പുറം ഈ നാടിന്റെ നിർമ്മാണമാണ്. ഭാരതത്തെ ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. അതിൽ വിജയമോ പരാജയമോ ലഭിച്ചാലും ലക്ഷ്യത്തിൽ നിന്നും ഞങ്ങൾ വ്യതിചലിക്കില്ല . അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവർത്തകർ.'

'പരാജയപ്പെട്ടാലും ഞങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാന്ന് കേരളത്തിലെ പ്രവർത്തകർ. ബി.ജെ.പിയുടെ തളരാത്ത പ്രവർത്തനത്തിനുള്ള ഉദാഹരണമായിട്ടാണ് കേരളത്തിലെ പ്രവർത്തകരെ ഞാൻ കാണുന്നത്. അടിയുറച്ച വിശ്വാസവും ആധ്യാത്മിക പാരമ്പര്യവുമാണ് കേരളത്തിന്റെ പ്രത്യേകത. ഞങ്ങൾ ജനപ്രതിനിധികൾ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരാണ്. പക്ഷെ ജനസേവകരെന്ന നിലയിൽ, ഞങ്ങൾ എക്കാലത്തും ജനങ്ങളെ സേവിക്കാൻ ഇറങ്ങിയവരാണ് ബി.ജെ.പിയും എൻ.ഡി.എയും ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് അങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരായിട്ടാണ്.' മോദി പറഞ്ഞു.