donald-trump

വാഷിംഗ്‌ടൺ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ്. ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയക്കുന്നത്‌ സംബന്ധിച്ച ചർച്ചകൾ നാസ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റിലാണ്‌ ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ പുതിയ കണ്ടെത്തലിലും ചാന്ദ്രദൗത്യം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലും ഞെട്ടിയിരിക്കുകയാണ്‌ നാസയിലെ ശാസ്‌ത്രജ്ഞർ.

"നാസക്കായി ചിലവഴിക്കുന്ന മുഴുവൻ പണവും ചന്ദ്രനിലേക്ക് പോകാനായി ഉപയോഗിക്കരുത്. 50 വർഷം മുമ്പ് നമ്മളൊരിക്കൽ ചന്ദ്രനിൽ പോയതാണല്ലോ. ഇനി കുറച്ച് കൂടി വലിയ കാര്യങ്ങളിൽ നാസ ശ്രദ്ധിക്കണം. ചന്ദ്രനൊപ്പം ചൊവ്വയെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് നാസ സമയം കണ്ടത്തണം. ചൊവ്വ ചന്ദ്രന്റെ കൂടി ഭാഗമാണല്ലോ"- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

2024ൽ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നീക്കങ്ങളുമായി നാസ മുന്നോട്ട് പോവുകയാണ് ഇതിനിടയിലാണ് ട്രംപിൻെറ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.

For all of the money we are spending, NASA should NOT be talking about going to the Moon - We did that 50 years ago. They should be focused on the much bigger things we are doing, including Mars (of which the Moon is a part), Defense and Science!

— Donald J. Trump (@realDonaldTrump) June 7, 2019