mig-aircraft

ന്യൂഡൽഹി: മിഗ് വിമാനത്തിന് തീ പിടിച്ചത് കാരണം അടച്ച ഗോവ വിമാനത്താവളം തുറന്നു. ഇന്ന് ഒരു മണിയോടെയാണ് വിമാനത്താവളത്തിൽ നിന്നും ടേക്ക് ഒഫ് ചെയ്യുകയായിരുന്ന മിഗ്‌ 29കെ ഫൈറ്റർ വിമാനത്തിന് തീപിടിച്ചത്. വിമാത്താവളം വീണ്ടും തുറന്ന വിവരം വ്യോമസേനാ വക്താവ് ഡി.കെ. ശർമ്മ തന്റെ ട്വീറ്റിലൂടെ അറിയിച്ചത്. ഗോവ വിമാനത്താവളത്തിൽ സാധാരണ വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്.

പറന്നുയരുമ്പോൾ ചെയ്യുമ്പോൾ വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി താഴെ വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് വിമാനാത്താവളത്തിന്റെ പ്രധാന റൺവേയിൽ അൽപ്പനേരത്തേക്ക് തീ പടർന്നുപിടിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്. ഇപ്പോൾ ഇവിടെ യാത്രാവിമാനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

ഇന്ധന ടാങ്ക് തകർന്ന് ഇന്ധനം റൺവേയിൽ പടർന്നത് കാരണമാണ് തീപിടുത്തമുണ്ടായത്. ഗോവയിൽ തന്നെയുള്ള ദബോലിം വിമാനത്താവളത്തിലേക്ക് ഒരു ദൗത്യത്തിനായി പോകുകയായിരുന്നു വിമാനം. വിമാനത്തിലെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മിഗ് വിമാനങ്ങളിൽ ആവശ്യമനുസരിച്ച് വേർപെടുത്താനാവുന്ന ഇന്ധന ടാങ്കുകളാണ് ഉള്ളത്.