ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചെെനീസ് നീക്കങ്ങളെ ചോർത്തിയെടുക്കാൻ ഇന്ത്യ സ്ഥാപിച്ച റഡാർ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രണ്ടാമതും അധികാരത്തിലേറിയതിന് ശേഷം മോദി നടത്തുന്ന ആദ്യ വിദേശ യാത്രയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. മാലെ വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഗംഭീര വരവേൽപ്പാണ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് നൽകിയത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചെെനീസ് കപ്പലുകളെ നിരീക്ഷിക്കാനായി 10 തീരനിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനമാണ് നരേന്ദ്രമോദി നിർവഹിക്കുന്നത്. ശേഷം മാലദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും നരേന്ദ്രമോദിയുെ ചേർന്ന് നിർവഹിക്കും.
പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സാണ് റഡാറുകൾ നിര്‍മിച്ചത്. മാലദ്വീപിന് പുറമെ ഇന്ത്യൻ മഹാസുദ്രത്തിലെ ദ്വീപ രാജ്യങ്ങളായ ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ റഡാറുകൾ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാത്രമല്ല ഇന്ത്യക്കും മാലദ്വീപിനും ഇടയിലൂടെ കടന്നുപോകുന്ന കപ്പലുകളെ വിവരങ്ങൾ പങ്കുവെക്കാനുള്ള കരാറും ഒപ്പുവയ്ക്കും. ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയിലേക്കും വരുന്ന കടൽവഴിയുള്ള ആക്രമണങ്ങൾ ഇന്ത്യന്‍ നാവിക സേനയ്ക്ക് പെട്ടെന്ന് കണ്ടെത്താൻ റഡാർ ഉപയോഗിച്ച് സാധിക്കും. സന്ദർശനത്തിനിടെ മാലദ്വീപ് വിദേശികൾക്ക് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ മോദി ഏറ്റുവാങ്ങും