-sharad-pawar

ന്യൂ‌ഡൽഹി: ബലാകോട്ട് ആക്രമണം നടന്നത് കാശ്മീരിലാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. കേന്ദ്രസർക്കാർ അവകാശപ്പെടുന്നതുപോലെ ബലാക്കോട്ട് ആക്രമണം നടന്നത് പാക് അധീന കാശ്മീരിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥത്തിൽ അത്തരമൊരു ആക്രമണം നടന്നത് കാശ്മീരിൽ തന്നെയാണെന്നായിരുന്നു. അവരുടെ മണ്ണിൽ പോയി അവരെ ആക്രമിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ആളുകൾക്ക് എൽ.ഒ.സി ( നിയന്ത്രണ രേഖ) യെ കുറിച്ചോ അവിടുത്ത സാഹചര്യത്തെ കുറിച്ചോ അറിയില്ലെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.


പാകിസ്ഥാനെതിരെ തിരിച്ചടി നൽകണമെന്ന വികാരം മാത്രമേ അവർക്കുള്ളൂ. ബാലാകോട്ട് ആക്രമണം അവകാശപ്പെടുന്നതുപോലെ അവരുടെ മണ്ണിൽ ചെന്ന് നടത്തിയ ആക്രമണമല്ല. കാശ്മീരിൽ ഇന്ത്യയുടെ മണ്ണിൽ നിന്നാണ് ആക്രമണം നടത്തിയത്- പവാർ പറഞ്ഞു.

പുൽവാമയിൽ സി.ആർ.പി.എഫ് സൈനിക വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യ ബാലാകോട്ട് ആക്രമണം നടത്തിയത്. ബാലാകോട്ടെ ജെയ്‌ഷെയുടെ ഭീകരകേന്ദ്രങ്ങൾ തകർത്തെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാൽ,​ ഇന്ത്യയുടെ അവകാശവാദം പാകിസ്ഥാൻ നിഷേധിച്ചിരുന്നു.