an32

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്ക് സമീപം കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ വ്യോമസേനയുടെ എ.എൻ 32 വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്ത്. വിമാന അവശിഷ്ടങ്ങളും പ്രദേശത്തെ മരങ്ങൾ കത്തിനശിച്ചതും ചിത്രത്തിൽ വ്യക്തമായി കാണാം. വിമാനം കത്തി താഴേക്കുപതിച്ചതായി വ്യക്തമാക്കുന്നതാണ് ചിത്രം. പ്രദേശത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

അരുണാചൽ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അസമിലെ ജോർഹട്ടിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് മെൻചുക അഡ്വാൻസ് ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എ.എൻ - 32 എന്ന വിമാനമാണ് ജൂൺ 3ന് തകർന്നു വീണത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

an32