ന്യൂഡൽഹി: ലോകത്ത് സമാധാനവും സന്തോഷവും പുലർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഐസ്‌ലാന്റ് ഒന്നാം നിലനിർത്തി. എന്നാൽ ലോകരാഷ്ട്രങ്ങലുടെ മുന്നിൽ നാണക്കേടായി ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട് പോയതായി റിപ്പോർട്ട്. ഗ്ലോബൽ പീസ് ഇന്റക്സിൽ റിപ്പോർട്ട് പ്രകാരം ഇന്ത്യ 141ാം സ്ഥാനത്താണ്. 163 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
പട്ടികയിൽ പാകിസ്ഥാന്റെ സ്ഥാനം 153മതാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ. 2008 മുതൽ തുടർച്ചയായി ഈ പട്ടികയിൽ ഒന്നാം സ്ഥാനം ഐസ്‌ലന്റിനാണ്. കഴിഞ്ഞ വർഷം ഏറ്റവും പിന്നിലായിരുന്ന സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ ഏറ്റവും പിന്നിലാവുകയായിരുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും സമാധാനമുള്ള രാജ്യം ഭൂട്ടാനാണ്. പട്ടികയിൽ 15ാം സ്ഥാനത്താണ് ഭൂട്ടാൻ. പട്ടികയിൽ സൗത്ത് സുഡാൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.
2016ൽ ഇന്ത്യ 141ാം സ്ഥാനത്തായിരുന്നു. അടുത്ത വർഷം അത് 137ാംസ്ഥാനത്തേക്ക് മാറിയിരുന്നു. എന്നാൽ 2018 പട്ടിക പുറത്ത് വന്നപ്പോൾ ഇന്ത്യ പഴയ സ്ഥാനത്തേക്ക് തന്നെ പോയിരുന്നു. ആഭ്യന്തരമായോ അന്താരാഷ്ട്രമായോ ഒരു സംഘർഷവും ഇല്ലാത്ത അവസ്ഥയാണ് യഥാർത്ഥ സമാധാനമായി ഗ്ലോബല്‍ പീസ് ഇന്റക്സ് പരിഗണിക്കുന്നത്. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയിൽ സൂചകങ്ങളാക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട സൂചികകൾ കൂടി ഇപ്രാവശ്യം കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.