ന്യൂഡൽഹി: പാകിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ ജയം പാകിസ്ഥാനെതിരായ മറ്റൊരു വിജയകരമായ ആക്രമണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാകിസ്ഥാനെതിരായ മറ്റൊരു ആക്രമണമായിരുന്നു നടന്നതെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റിൽ പറയുന്നു.
മാഞ്ചസ്റ്ററിൽ 89 റൺസിനായിരുന്നു കൊഹ്ലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ (140)യുടെ സെഞ്ച്വറി കരുത്തിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് നേടിയത്. എന്നാൽ 35 ഓവറിൽ ആറിന് 166 റൺസായിരുന്നു പാകിസ്ഥാന്. ജയിക്കാൻ അഞ്ച് ഓവറിൽ 136 റൺസെടുക്കേണ്ട അവസ്ഥ വന്നു. എന്നാൽ 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ. 337 റൺസ് വിജയലക്ഷ്യം പിന്തുർന്ന പാകിസ്ഥാന് ആദ്യം തന്നെ അടിതെറ്റി. ഇന്ത്യയുടെ സ്കോർ പിന്തുടർന്ന പാകിസ്ഥാന് ബാറ്റിംഗ് തകർച്ചയായിരുന്നു.
Another strike on Pakistan by #TeamIndia and the result is same.
— Amit Shah (@AmitShah) June 16, 2019
Congratulations to the entire team for this superb performance.
Every Indian is feeling proud and celebrating this impressive win. #INDvPAK pic.twitter.com/XDGuG3OiyK