gurgaon-

ന്യൂഡൽഹി: ഗുഡ്ഗാവ് മെട്രോ സ്റ്റേഷനിൽ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിൽ വച്ചാണ് യുവാവ് യുവതിയുടെ പിന്നിൽ നിന്ന് സ്വയംഭോഗം ചെയ്യാൻ ശ്രമിച്ചത്. ജൂൺ 14ന് നടന്ന സംഭവത്തെക്കുറിച്ച് യുവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്‌രിവാൾ,​ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവതി സംഭവം ട്വീറ്റ് ചെയ്തത്. യുവാവിനെതിരെ യുവതി രംഗത്തെത്തിയപ്പോൾ സംഭവം കണ്ടുനിന്ന ആരും പ്രതികരിച്ചില്ലെന്നും യുവതി ആരോപിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന് മുമ്പ് മതിയായ സുരക്ഷ നൽകണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

സുഹൃത്തിനെ കാണാൻ ഗുഡ്ഗാവിലെത്തിയതായിരുന്നു യുവതി. മെട്രോ സ്‌റ്റേഷനിലെ ഒന്നാം നിലയിലുള്ള വസ്ത്രശാലയിൽ ക.യറുമ്പോഴായിരുന്നു സംഭവം. എസ്‌കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ തന്റെ പിൻഭാഗത്ത് അസ്വഭാവികമായി എന്തോ സ്പർശിച്ചതായി യുവതിക്കു തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു യുവാവ് തന്റെ പിൻഭാഗത്തുചേർന്ന്നിന്ന് സ്വയംഭോഗം ചെയ്യുകയാണ്. ഭയന്നുവിറച്ചുപോയ താൻ അയാളെ എതിര്‍ത്തുവെന്നും യുവതി പറയുന്നു. ഈ സമയം അയാൾതന്‍റെ ദേഹത്തേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഒപ്പം അസഭ്യം പറയുന്നതും യുവതിക്ക് മനസിലായി. തുടർന്ന് യുവതി അയാളെ അടിച്ചു.

എന്നാൽ യുവതിക്ക് നേരെ അസഭ്യവർഷം നടത്തികൊണ്ട് വീണ്ടും അയാൾ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ടു. ഈ സമയം സഹായത്തിന് താൻ വിളിച്ചുവെങ്കിലും ആരും എത്തിയില്ലെന്നും അവിടെയുണ്ടായിരുന്ന യാത്രക്കാർ എല്ലാം കാഴ്ച കണ്ടുനിന്നുവെ

crime-

ന്നും യുവതി പറയുന്നു. സംഭവത്തിൽ ഫേസ്ബുക്ക് വഴി പൊലീസിനോട് പരാതിപ്പെട്ടുവെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. ഇതോടെ തന്നെ ഉപദ്രവിച്ചയാളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഡി.എം.ആർ.സിക്ക് പരാതി നല്‍കിയിരുന്നു