തിരുവനന്തപുരം: നിപ വൈറസിന്റെ വരവ് രണ്ടാം തവണയും കേരളത്തിൽ ഭീഷണിയായി എത്തിയിരിക്കുകയാണ്. കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിനാൽ വൈറസ് പടർന്ന് പിടിക്കുന്നത് തടയാനായി. കൂടാതെ കേരളത്തിൽ ഇക്കൊല്ലം റിപ്പോർട്ട് ചെയ്‌ത നിപ വൈറസ് ബാധയുടെ ഉറവിടം പഴം തീനി വവ്വാലുകളാണെന്ന് പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. ടീറോപസ് അഥവാ പഴം തീനി വവ്വാലുകളുടെ 36 സാമ്പിളുകളിൽ 12 എണ്ണത്തിൽ (33%) നിപ്പ വൈറസുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്ന ആന്റി നിപ ബാറ്റ് ആന്റിബോഡി കണ്ടെത്തി. 2018ൽ കേരളത്തിൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്‌തപ്പോൾ 52 വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പത്തെണ്ണത്തിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇപ്പോഴിതാ മലയാളി ശാസ്ത്രഞ്ജനായ വി.എം മനോജ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ നിപ ഭീതി ഉടൻ വിട്ടുപോകാൻ സാദ്ധ്യതയില്ലെന്ന് മനോജ് പറയുന്നു. കേരളത്തിലെ എല്ലാപ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കേണ്ടിയിരുന്ന സമയം അതിക്രമിച്ചിരിക്കുന്നതായും പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കാതിരിക്കാനുള്ള ബോധവൽക്കരണം നൽകണമെന്നും വി.എം. മനോജ് ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോകസഭയിൽ 21ആം തിയതിയിലെ 6 ചോദ്യങ്ങൾ നീപ്പയുമായി ബന്ധപ്പെട്ടായിരുന്നു ... അതിനെല്ലാം ഉള്ള മറുപടിയിൽ കേന്ദ്ര മന്ത്രി പറഞ്ഞതിൽ പൂനയിൽ നടത്തിയ പരിശോധനയിൽ 36 വവ്വാലുകളിൽ 12 എണ്ണം “anti Nipah bat IgG antibodies” പോസിറ്റീവ് എന്നാണു ...
എന്നാൽ 2018ൽ 52 വവ്വാലുകളിൽ 10 എണ്ണം “Real Time qRT-PCR” പോസിറ്റീവ് ആണെന്നും പറയുന്നു ...
അതായത് 2018ൽ പരിശോധിച്ചവയിലെ 19% വവ്വാലുകളിൽ നീപ്പ വൈറസിനെ കണ്ടെത്തിയപ്പോൾ 2019ൽ പരിശോധിച്ചവയിലെ 33% വവ്വാലുകളിൽ ആണു നീപ്പയെ കണ്ടെത്തിയിരിക്കുന്നത് ...
“anti Nipah bat IgG antibodies” എന്നതും “Real Time qRT-PCR” എന്നതും സാമ്പിളുകളിൽ വൈറസുകളെ കണ്ടെത്തുവാനുള്ള വിവിധ മാർഗങ്ങളിൽ ചിലതാണു ... ഇവ പോസ്റ്റിറ്റീവ് ആയാൽ വൈറസ് ഉണ്ടെന്നാണു ...
2018ലും 2019ലും പരിശോധിച്ച 20-33% വവ്വാലുകളിൽ വൈറസിനെ കണ്ടെത്തി എന്നത് ഇനിയും കേരളത്തിനു ഇതിന്റെ ഭീതിയിൽ നിന്ന് ഉടനെ വിട്ട് പോകുവാൻ കഴിയില്ല എന്നാണു ... കേരളത്തിൽ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളിൽ വവ്വാലുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നൽകി പഠനം ആരംഭിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു ...
.
ഒപ്പം പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കാതിരിക്കുവാനുള്ള ബോധവൽക്കരണവും