ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് മാസിക. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാൾഡ് മാസികയാണ് ഓൺലൈൻവോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ ശക്തനായലോകനേതാവിനെ തിരഞ്ഞെടുക്കാൻ പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമം വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോദി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്. 'വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു' എന്നാണ് ബ്രിട്ടീഷ് ഹെറാൾഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്.മോദിയ്ക്ക് 30.9%വോട്ട് ലഭിച്ചു. പുടിൻ, ജിൻപിംഗ്, ട്രംപ് എന്നിവർ യഥാക്രമം 29.9%, 21.9%, 18.1%വോട്ട്‌നേടി. ഇരുപത്തഞ്ചോളം നേതാക്കളാണ് മത്സരത്തിന് നാമനിർദേശംനേടിയത്. ഇവരിൽ നാല് ലോകനേതാക്കളാണ് അവസാനറൗണ്ടിൽ ഇടംനേടിയത്.
ലോകജനതക്കിടയിൽ ഭരണാധികാരിയായി മോദിക്കുണ്ടായിരിക്കുന്ന സ്വീകാര്യതയാണ്‌വോട്ടെടുപ്പിൽ വിജയിക്കാൻ കാരണമായി മാസിക ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലവും പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടമോദിയുടെ ജനസ്വാധീനവും വോട്ടെടുപ്പ് വിജയത്തിൽ ബ്രിട്ടീഷ് ഹെറാൾഡ് ഉയർത്തിക്കാട്ടുന്നു.
ജൂലൈ 15 ന് മാസികയുടെ അടുത്തലക്കം പുറത്തിറങ്ങുന്നത് നരേന്ദ്രമോദിയുടെ മുഖചിത്രത്തോടെയാണ്.