തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾ നടത്തി വരുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇത്. പെർമിറ്റ് പരിശോധനയുടെ പേരിൽ അന്തർസംസ്ഥാന ബസുകളിൽ നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. സമരം നിറുത്തി വയ്ക്കണമെന്ന് ബസ് ഉടമകൾ ചർച്ചയിൽ ആവശ്യപ്പെട്ടു. അതേസമയം ബസുകളിൽ പരിശോധന തുടരുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകൾ അംഗീകരിച്ചില്ല.
ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്.