bullet-train

ന്യൂഡൽഹി: ജപ്പാനിൽനിന്ന് 24 ട്രെയിനുകൾ വാങ്ങുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ. മുംബയ് - അഹമ്മദാബാദ് ഹൈസ്‌പീഡ് റയിൽ പദ്ധതിയ്ക്കുവേണ്ടിയാണ് ട്രെയിനുകൾ വാങ്ങുന്നത്. 24എണ്ണത്തിൽ ആറെണ്ണം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ അംസംബിൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2023ഓടുകൂടി പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രീമിയം തീവണ്ടികളായ രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവ സ്വകാര്യവത്കരിക്കാൻ യാതൊരു നീക്കവുമില്ലെന്നും ഇതിസംബന്ധിച്ച ഊഹാപോഹങ്ങൾ തള്ളുന്നതായും റെയിൽവേ മന്ത്രി വ്യക്തമാക്കി.

 ചെലവ് :1,08,000 കോടി രൂപ

 ചെലവിന്റെ 81 ശതമാനവും നൽകുക ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി(ജെയ്ക്ക)

 പണം നൽകുന്നത് വായ്പയായി

 ട്രെയിൻ വാങ്ങുന്നത് ടെൻഡർ വിളിച്ച്

 ഇന്ത്യയിലെവിടെ അസംബിൾ ചെയ്യുമെന്ന് തീരുമാനിക്കുന്നത് ജപ്പാനിലെ നിർമ്മാണക്കമ്പനി