shashi-tharoor

ന്യൂഡൽഹി: ലോകകപ്പ് മത്സരങ്ങൾ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിൽ പാകിസ്ഥാൻ ടീമിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. 1992 ൽ പാക് ടിം കീരീടം നേടിയതിന് സമാനമാണ് ഈ വർഷത്തെ പാകിസ്ഥാന്റെ പ്രകടനവും. ഒറ്റ വ്യത്യാസം മാത്രം. 1992ൽ പാകിസ്ഥാന്‍ കപ്പുമായി മടങ്ങിയെങ്കിൽ ഇത്തവണ സെമിയിലെത്തണമെങ്കിൽ തന്നെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ടി വരുന്നു.

ഇതേസമയം കോൺഗ്രസ് എം.പി ശശി തരൂരിന്റെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. 1992 ആവർത്തിച്ച് സർഫ്രാസിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ഇത്തവണ കിരീടം നേടുമോ എന്നാണ് ശശി തരൂരിന്റെ ചോദ്യം. ഇനി നേടിയാൽ 26 വൽഷങ്ങൾക്കുശേഷം 2045ൽ സർഫ്രാസ് പാക് പ്രധാനമന്ത്രിയാകുമോ?.തരൂർ ചോദിക്കുന്നു.

ന്യൂസിലൻഡിനെ പാക്കിസ്ഥാൻ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്. പാകിസ്ഥാന്റെ ആദ്യ ആറു മത്സരങ്ങളിലും 1992 അതേ സംഭവങ്ങളാണ് ആവർത്തിച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളിലെ ഫോർമാറ്റിലും സമാനതകളുണ്ട്. അന്ന് ഒമ്പത് ടീമുകളാണെങ്കിൽ ഇന്നത് പത്തായി കൂടിയിട്ടുണ്ട്. ടീമുകൾ പരസ്പരം കളിക്കുകയും അതിൽ നിന്ന് ഏറ്റവും കൂടുതൽ ജയം നേടിയ നാലു ടീമുകൾ സെമിയിലെത്തുകയുമായിരുന്നു ചെയ്തത്. എന്നാൽ ഇത്തവണ പാകിസ്ഥാൻ സെമിയിലെത്തണമെങ്കിൽ അടുത്ത രണ്ട് മത്സരത്തിൽ ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങൾ തോൽക്കുകയും വേണം.

This is so weird and it just got weirder: Pakistan won their 7th game, against a hitherto undefeated NewZealand! https://t.co/BUzX1Jmiz3
Does this mean they will win #CWC2019? Or as a wag suggested, that @SarfarazA_54 will become PM of Pakistan 26 years from now?

— Shashi Tharoor (@ShashiTharoor) June 26, 2019