pm-narendra-modi

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നവജാത ശിശുവിന് നൽകിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പിറന്ന കുഞ്ഞിന് 'നരേന്ദ്ര മോദി'യെന്ന് പേരിട്ട മുസ്ലീം ദമ്പതികൾ എന്ന പേരിൽ ഇത് വലിയ വാർത്തയായിരുന്നു. ഗോണ്ട സ്വദേശിനിയായ മെനാജ് ബീഗത്തിനാണ് മേയ് 23 ന് ആൺകുഞ്ഞ് പിറന്നത്. ഈ സന്തോഷ വാ‌‌ർത്തയറിയിക്കാൻ വിദേശത്തുള്ള ഭർത്താവിനെ വിളിച്ചപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ജയിച്ചോ എന്നായിരുന്നു. തുടർന്ന് കുഞ്ഞിന് നരേന്ദ്രമോദി എന്ന് പേരിടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ മാതാവ് രംഗത്തെത്തി. കുഞ്ഞിന് മോദിയെന്ന് പേരിട്ടത് തെറ്റായ രീതിയിൽ വാർത്തയാണെന്നാണ് മെനോജ് ബീഗം പറയുന്നത്. തന്റെ അമ്മായിയുടെ മകന്റെ നിർബന്ധം കാരണമാണ് കുട്ടിക്ക് മോദി എന്ന് ഇട്ടതെന്നും അതിൽ താനിപ്പോൾ ഖേദിക്കുന്നെന്നും മെനാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന മെയ് 23ന് അല്ല കുട്ടി ജനിച്ചതെന്നനും മെയ് 12നാണ് കുട്ടി ജനിച്ചതെന്നും മാതാവ് വ്യക്തമാക്കി.

കുട്ടിക്ക് ഇപ്പോൾ അഫ്താക്ക് എന്ന് പേരു മാറ്റിയിട്ടുണ്ട്. ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയെല്ലെന്നും താൻ വിദ്യാഭ്യാസം ഇല്ലാത്തയാളായത് കൊണ്ട് തന്നെ മോദിയെ കുറിച്ച് അധികം അറിയില്ലെന്നും മെനോജ് ബീഗം പറഞ്ഞു. മെനാജിന്റെ ഭർത്താവ് ദുബായിലാണ്. സംഭവം വിവാദമായതോടെ അദ്ദേഹം പെെസ അയക്കുന്നില്ലെന്നും അവർ പറയുന്നു. ‘അദ്ദേഹം പ്രതിമാസം 4000 രൂപയോളം അയച്ച് തരുമായിരുന്നു. എന്നാൽ ഈ വിവാദമൊക്കെ ആയതോടെ അദ്ദേഹത്തിന് ദേഷ്യമായി. എന്നാൽ ഇപ്പോൾ അത് അയക്കുന്നില്ല. ദീപാവലിക്ക് നാട്ടിൽ വരുമ്പോൾ മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുകയുളളുവെന്നും മെനോജ് പറഞ്ഞു.

തന്റെ അമ്മായിയുടെ മകനും എന്റെ കസിനുമായ മുഷ്താഖ് അഹമ്മദ് പറഞ്ഞിട്ടാണ് കുട്ടിക്ക് മോദിയെന്ന് പേരിട്ടത്. അദ്ദേഹം മാദ്ധ്യമപ്രവർത്തകനാണ്. ഹിന്ദി പത്രമായ ഹിന്ദുസ്ഥാനിലാണ് ജോലി ചെയ്യുന്നതെന്നും മെനാജ് ആരോപിച്ചു. എന്നാൽ മുഷ്താഖ് അഹമ്മദ് ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്.