തൃശൂർ: കെയർഹോം പദ്ധതി വഴി ജില്ലയിൽ നിർമ്മിച്ച 370 വീടുകളുടെ താക്കോൽ ഉടമസ്ഥർക്ക് കൈമാറി. ജില്ലയിൽ 500 വീടുകളാണ് കെയർ ഹോം പദ്ധയിൽ നിർമ്മിക്കുന്നത്. തൃശൂർ താലൂക്കിലാണ് കെയർ ഹോം പദ്ധതി വഴി ഏറ്റവുമധികം വീടുകൾ നിർമ്മിക്കുന്നത് (132). ഇതിൽ 93 വീടുകൾ ഉടമസ്ഥർക്ക് കൈമാറി. നിശ്ചയിച്ച 500 ചതുരശ്ര അടിക്ക് പുറമേ ഉടമസ്ഥരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് വീടുകൾ വിപുലപ്പെടുത്താനും കെയർ ഹോം പദ്ധതിയിൽ സൗകര്യമുണ്ട്. ചെലവ് ഉടമസ്ഥർ വഹിക്കണമെന്ന് മാത്രം. ഇത്തരത്തിൽ ചിലയിടങ്ങളിൽ രണ്ട് നില വീടുകൾ വരെ പദ്ധതിയിലൂടെ പൂർത്തിയാക്കി. ചതുപ്പ് നിലങ്ങളിലുളള വീടുകൾക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം ഏഴ് ലക്ഷം രൂപ കൂടുതൽ അനുവദിച്ചു. 16 വീടുകളുടെ തറ നിർമ്മാണത്തിനാണ് ഇത്തരത്തിൽ തുക അനുവദിച്ചത്. 130 വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിൽ 81 വീടുകളുടെ മേൽക്കൂര വാർത്ത് കഴിഞ്ഞു. 14 വീടുകൾ ലിന്റിൽ ഉയരത്തിലെത്തി. ബാക്കി വീടുകളുടെ തറ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. തണ്ണീർത്തട നിയമപരിധി, കൂട്ട അവകാശതർക്കം തുടങ്ങിയവയാണ് വീടുകളുടെ നിർമ്മാണത്തിന് തടസമാകുന്നത്.


അനുവദിച്ച വീടുകൾ, കൈമാറിയത്


ചാലക്കുടി: 118 91
കൊടുങ്ങല്ലൂരിൽ: 92 79
മുകുന്ദപുരം: 85 78
ചാവക്കാട് : 39 10
തലപ്പിളളി: 30 17
കുന്നംകുളം: 4 2